മൈസുരുവിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട ചരക്കുലോറിയിൽ ഡ്രൈവർ അറിയാതെ കയറിപ്പറ്റി യുവാവ് കേരളത്തിലെത്തി. കോഴിക്കോട് ചേവായൂർ സ്വദേശി ശ്രീജിത്ത് ആണ് ലക്കിടി കവാടത്തിലെ പരിശോധകരുടെ പിടിയിലായത്. ചൊവ്വാഴ്ച മൈസുരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിപ്പുറത്ത് ഡ്രൈവർ അറിയാതെ കയറിപ്പറ്റിയ ഇയാൾ മുത്തങ്ങയിലെ പരിശോധനയിൽപെടാതെ പോകുകയായിരുന്നു.
എന്നാൽ ലക്കിടിയിൽ പരിശോധനക്ക് വേണ്ടി നിറുത്തിയ ലോറിയിൽ നിന്നും ഇയാൾ സ്ഥലമേതെന്നറിയാതെ ഇറങ്ങുകകയിരുന്നു. എന്നാൽ ഇയാൾ തിരിച്ചു കയറുംമുമ്പ് ലോറി പോയതുകൊണ്ട് സ്ഥലത്തു നിൽക്കുന്നതുകണ്ട ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതോടെയാണ് ഇയാൾ കുടുങ്ങിയത്.
മൈസുരു മാർക്കറ്റില്‍ ജോലിയാണെന്നാണ് ഇയാൾ പറഞ്ഞത്. വൈത്തിരി പൊലീസ് കേസ്സെടുത്തു പ്രതിയെ നിരീക്ഷണ കേന്ദ്രത്തിലേക്കയച്ചു. ഇയാൾക്കെതിരെ പന്തീരാങ്കാവ് സ്റ്റേഷനിൽ ബൈക്ക് കത്തിച്ച കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക