വുഹാനിലെ മരണസംഖ്യ തിരുത്തിയ ചൈനീസ് നടപടിയിൽ പ്രതികരണവുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമായതിനു ശേഷം ഒട്ടേറെ രാജ്യങ്ങളും സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുമെന്നാണ് കരുതുന്നതെന്നു ഡബ്ല്യുഎച്ച്ഒ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാൻ കെർക്കോവ് പറഞ്ഞു.
മഹാമാരിയുടെ കാലത്ത് മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്തുകയെന്നത് വളരെ ശ്രമകരവും വെല്ലുവിളി നിറഞ്ഞതുമാണ്. കോവിഡ് മരണക്കണക്കുകൾ ചൈന പുനഃപരിശോധിച്ച പോലെ മറ്റ് രാജ്യങ്ങളും തിരുത്തേണ്ടി വരുമെന്ന് തന്നെയാണ് കരുതെന്നും മരിയ വാൻ കെർക്കോവ് പറഞ്ഞു. കൃത്യമായ കണക്കുകൾ സമർപ്പിക്കാൻ രാജ്യങ്ങളെ പ്രേരിപ്പിക്കുമെന്നും കെർക്കോവ് പറഞ്ഞു.
പുതിയ കണക്കുകള്‍ പ്രകാരം വുഹാനിലെ മരണനിരക്കില്‍ 50% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തെറ്റുകള്‍ പറ്റിയതോ വിട്ടുപോയതോ ആകാമെന്ന് ചൈനീസ് അധികൃതര്‍ പറയുന്നു. വുഹാനിലെ മരണസംഖ്യയെക്കുറിച്ച് നേരത്തെ സംശയമുയർന്നിരുന്നു. കോവിഡ് 19 ബാധിച്ച് 1,290 പേർ കൂടി മരിച്ചതായി നഗര ഭരണകൂടം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക