കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 20 മുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാൻ ഒറ്റ, ഇരട്ട നമ്പർ ക്രമീകരണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഒറ്റ, ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുകളുള്ള വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ റോഡിലിറങ്ങാൻ അനുവദിക്കുന്ന രീതിയാണിത്.
വാഹന യാത്രകൾ
ഹോട്ട്സ്പോട്ടുകളിലും രോഗം കൂടുതൽ ബാധിച്ച ജില്ലകളിലും പൂർണ പ്രതിരോധം ഒരുക്കും. ഈ മേഖലകളിൽ കടുത്ത നിയന്ത്രണങ്ങളുമുണ്ടാവും. അവശ്യ സേവനങ്ങളല്ലാതെയുള്ള എല്ലാ നീക്കങ്ങളും മറ്റു സ്ഥലങ്ങളിൽ നിയന്ത്രിക്കും. അതിർത്തികളിലും നിയന്ത്രണം തുടരും. അടിയന്തരപ്രാധാന്യമുള്ള യാത്രകൾ, ചരക്കുനീക്കം എന്നിവ മാത്രം അതിർത്തികളിൽ അനുവദിക്കും.</p>
വാഹന നിയന്ത്രണം
സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട നമ്പർ ക്രമീകരണം ഏർപ്പെടുത്തി അനുമതി നൽകും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ നമ്പർ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ അനുമതി ലഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട നമ്പർ വാഹനങ്ങൾ അനുവദിക്കും. അടിയന്തര സേവന വിഭാഗത്തിലെ വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വനിതാ ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കി. നാലുചക്രവാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ടു പേരെ അനുവദിക്കും. ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യാൻ അനുവദിക്കും. യാത്രക്കാർ മാസ്ക്കുകൾ ധരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഒഴിവാകുന്ന സ്ഥലങ്ങളിൽ കർശന വ്യവസ്ഥകൾക്ക് വിധേയമായി ബസ് യാത്ര അനുവദിക്കും.
നാലു സോണുകൾ
രോഗ വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീൻ വിഭാഗങ്ങളായി ജില്ലകളെ തരംതിരിച്ച് ഉത്തരവായി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ മേയ് മൂന്നു വരെ പൂർണമായ ലോക്ഡൗൺ ഏർപ്പെടുത്തും. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളാണ് ഓറഞ്ച് എ വിഭാഗത്തിലുള്ളത്. 24 വരെ പൂർണ ലോക്ഡൗൺ ഇവിടങ്ങളിലുണ്ടാവും. ഇതിനു ശേഷം ചെറിയ ഇളവുകൾ പരിഗണിക്കും. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളാണ് ഓറഞ്ച് ബി വിഭാഗത്തിലുള്ളത്. ഇവിടെ 20 വരെ പൂർണ ലോക്ഡൗൺ തുടരും. ഇതിനു ശേഷം ഇളവുകൾ അനുവദിക്കും. കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീൻസോണിൽ ഉൾപ്പെടുത്തി. ഇവിടെയും 20 വരെ ലോക്ഡൗൺ തുടരും. തുടർന്ന് ഇളവുകൾ നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക