കൊച്ചി : ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ആരംഭിച്ച കമ്യൂണിറ്റി കിച്ചനിലേക്ക് അരുവിക്കര എംഎല്‍എ ഒരു ദിവസംപോലും എത്തുകയോ കാര്യങ്ങള്‍ തിരക്കുകയോ ചെയ്തിട്ടില്ലെന്ന് ആക്ഷേപം. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ മിനിയാണ് എംഎല്‍എ കെ എസ് ശബരീനാഥിന്റെ അലംഭാവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കമ്യൂണിറ്റി കിച്ചന് അരുവിക്കര പഞ്ചായത്തിലും മികച്ച നിലയിലാണ് പ്രവര്‍ത്തിച്ചുപോരുന്നത്. 20 ദിവസമായി രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും എല്ലാ വാര്‍ഡുകളിലും പഞ്ചായത്ത് ഭക്ഷണം എത്തിക്കുന്നുണ്ട്. എന്നാല്‍ ഇന്നേവരെ അരുവിക്കരയിലെ സമൂഹ അടുക്കല സന്ദര്‍ശിക്കാനോ, അവിടേക്ക് ഒരു കിലോ അരിയോ പച്ചക്കറിയോ വാങ്ങി നല്‍കാനോ സ്ഥലം എംഎല്‍എ ആയ ശബരീനാഥ് തയ്യാറായിട്ടില്ല.
ഐ മിനിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട ശബരീനാഥന് MLA യ്ക്കൊരു തുറന്ന കത്ത്…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലോകമാകെ കേരളത്തെ അഭിനന്ദിയ്ക്കുകയാണ്. അന്തര്‍ദേശീയ- ദേശീയ – സംസ്ഥാന മാധ്യമങ്ങളുമെല്ലാം മുഖ്യമന്ത്രിയെ അഭിനന്ദിയ്ക്കുന്നു. വിജയിക്കുന്നത് കേരളമാണ്. ഓരോ മലയാളിയ്ക്കുമിത് അഭിമാന നിമിഷമാണ്. ജാഗ്രത വിടാതെ അഭിമാനത്തോടെ ശിരസുയര്‍ത്തി ഒരു ജനത ഒറ്റക്കെട്ടായി പൊരുതുമ്ബോള്‍ കേരളം നശിയ്ക്കണമെന്നും താനൊഴികെ സകലരും തുലയണമെന്നും ചിന്തിയ്ക്കുന്ന വികൃതമനസ്സുകളുടെ കൂടെ താങ്കളെ കാണേണ്ടി വന്നതില്‍ ദുഖമുണ്ട്.
ലോക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായ പാവങ്ങള്‍ക്ക് വേണ്ടി അരുവിക്കര ഗ്രാമപഞ്ചായത്തില്‍ ഞങ്ങളൊരു കമ്യൂണിറ്റി കിച്ചണ്‍ നടത്തി. 20 ദിവസം രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും എല്ലാ വാര്‍ഡുകളിലും ഞങ്ങള്‍ പാവങ്ങള്‍ക്ക് ഭക്ഷണമെത്തിച്ചു. കക്ഷി രാഷ്ട്രീയ മത ജാതി ഭേദമന്യേ കമ്യൂണിറ്റി കിച്ചണിലേക്കു സാധനങ്ങള്‍ ഒഴുകിയെത്തി. വിഷുവിനും ഈസ്റ്ററിനും നല്ല വിഭവങ്ങള്‍ ഈ പാവങ്ങള്‍ക്ക് നല്കാന് ഞങ്ങള്‍ക്കു കഴിഞ്ഞു. എന്റെ പൊതു ജീവിതത്തിലെ ഏറ്റവും മികച്ച, നനവുള്ള ഓര്‍മ്മകളിലൊന്നാണ് എനിക്കിത്. ഞങ്ങളുടെ പ്രിയപ്പെട്ട എം എല്‍ എ, താങ്കളൊന്നു വന്നോ ഞങ്ങളുടെ അരുവിക്കരയുടെ പാവങ്ങളെ ഊട്ടിയ കമ്യൂണിറ്റി കിച്ചണിലേക്ക്, ഒന്ന് ചോദിച്ചോ ഇതെങ്ങനെയാണ് നടക്കുന്നതെന്നു. എത്രയോ പേര് എന്നോട് ചോദിച്ചു, നമ്മുടെ എം എല്‍ എ ഇവിടെ വന്നില്ലേ എന്ന്?, എം എല്‍ എ വരും എന്ന് ഞാന്‍ അവരോടൊക്കെ മറുപടി പറഞ്ഞു.
അമ്ബല കമ്മിറ്റികളും പള്ളി കമ്മിറ്റികളും NSS, തുടങ്ങിയ സാമുദായിക സംഘടനകളും വ്യാപാരികളും എന്ന് വേണ്ട കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും ബി ജെ പിയും ഒക്കെ ഒരേമനസ്സോടെ പ്രവര്‍ത്തിച്ച അരുവിക്കരയില്‍, താങ്കളൊന്നു വന്നു നോക്കണമായിരുന്നു Mr.ശബരിനാഥന് MLA.
സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ഭരണത്തെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയമായും അവരുടെ വീഴ്ചകളിലും ഒക്കെ വിമര്‍ശിക്കാം, പക്ഷേ എം എല്‍ എ എന്ന നിലയിലുള്ള പ്രാഥമിക ഉത്തരവാദിത്വം താങ്കള്‍ നിറവേറ്റിയോ? അരുവിക്കരയിലെ സമൂഹ അടുക്കള സന്ദര്‍ശിക്കാനോ, അവിടെ ഒരു കിലോ അരിയോ പച്ചക്കറിയോ വാങ്ങി നല്‍കാനോ തയ്യാറായില്ല എന്ന കുറ്റബോധമെങ്കിലും താങ്കള്‍ക്കുണ്ടാകുമെന്ന് കരുതുന്നു.
ഒന്ന് ഓര്‍ത്തോളൂ, കുറച്ചു സമയമെടുത്താലും എല്ലാം ജനങ്ങള്‍ തിരിച്ചറിയും,
വിശ്വസ്തതയോടെ,
ഐ മിനി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,
അരുവിക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക