കോവിഡ് 19ന്റെ സമൂഹ വ്യാപന സാധ്യത അറിയാൻ കേരളത്തിൽ റാൻഡം പിസിആർ പരിശോധനകൾ ആരംഭിച്ചു. പൊതു സമൂഹത്തെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്. ലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ പലരിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് റാൻഡം പി സി ആർ പരിശോധനകൾ തുടങ്ങിയത്.
ഐസിഎംആറിന്റെ നിർദേശ പ്രകാരം സംസ്ഥാനത്തെ വിദഗ്ധ സമിതിയാണ് പരിശോധിക്കേണ്ട ഗ്രൂപ്പുകളെ തീരുമാനിച്ചു നൽകിയത്. ആരോഗ്യ പ്രവർത്തകർ, പൊലീസ്, കടകളിലെ ജീവനക്കാർ, അതിഥി തൊഴിലാളികൾ, യാത്രകളോ കോവിഡ് ബാധിതരുമായി സമ്ബർക്കമോ വരാത്ത എന്നാൽ കോവിഡ് ലക്ഷണങ്ങളുമായി ഒ പികളിലെത്തുന്നവർ, ഹോട്ട്സ്പോട്ട് മേഖലയിലെ ആളുകൾ എന്നിവരെയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. കോവിഡ് ബാധിതരുമായു അടുത്തിടപെഴകിയവർ ഉണ്ടെന്നു കണ്ടെത്തിയാൽ അവരേയും പരിശോധനകൾക്ക് വിധേയമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക