മഹാഭാരതവും, ശക്തിമാനും വീണ്ടും ദൂരദർശനിലൂടെ സംപ്രേക്ഷണം ചെയ്തതിനു ശേഷം വാർത്തകളിൽ നിറഞ്ഞ വ്യകതിയാണ് മുകേഷ് ഖന്ന.
ശക്തിമാനേയും,മഹാഭാരതത്തിലെ ഭീഷ്മ രെയും അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കും ട്രോളുകൾക്കും വഴിവച്ച ഒന്നായിരുന്നു മഹാഭാരതം പരമ്പരയില്‍ ഭീഷ്മ പിതാമഹന് ഉപയോഗിച്ച എയർ കൂളര്‍.
ദ്വാപരയുഗത്തിൽ ഭീഷ്മർ കൂളർ ഉപയോഗിക്കുമോ എന്ന സംശയവുമായാണ് ട്വിറ്ററിൽ ചിത്രം ട്രെൻഡിങ് ആയത്. എന്നാൽ തൊണ്ണൂറുകളിൽ ഇത്തരം കൂളറുകൾ ലഭ്യമായിരുന്നോ എന്നാണ് മറ്റ് ചിലർക്കറിയേണ്ടിയിരുന്നത്.
ഇപ്പോഴിതാ ഇതിനു വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുകേഷ് ഖന്ന. തനിക്കൊപ്പമുള്ള കൂളറിന്റെ ചിത്രം പരമ്പരിയിലേത് തന്നെയാണോ എന്നാണ് താരത്തിന് സംശയം. അത് ഷൂട്ടിങ് ഇടവേളയിൽ എടുത്ത ചിത്രമാകാനാണ് സാധ്യത എന്നാണ് താരത്തിന് പറയാനുള്ളത്.
സംവിധായകൻ ബി ആർ ചോപ്രയുടെ ഭാഗത്ത് നിന്നും അത്തരത്തിലൊരു തെറ്റ് വരാൻ സാധ്യത ഉള്ളതായി തനിക്ക് തോന്നുന്നില്ലെന്നും പക്ഷേ പരമ്പരയിലെ തന്നെ ഒരു രംഗമാണ് അതെങ്കിൽ തീർച്ചയായും അതൊരു വലിയ തെറ്റാണെന്നും താരം കൂട്ടി ചേർത്തു.
ഫിലിം സിറ്റിയിലായിരുന്നു പരമ്പരയുടെ ഷൂട്ടിങ് നടന്നതെന്നും പൂർണമായും ശീതികരിച്ച കെട്ടിടമായിരുന്നു അതെന്നും താരം പറയുന്നു. എന്നാൽ ഭീഷ്മരുടെ ഭാരമേറിയ കോസ്റ്റ്യൂമും നീണ്ട താടിയും കാരണം ഒരോ സീനെടുത്തു കഴിയുമ്പോഴും താൻ ആകെ വിയര്ത്തുകുളിക്കുമായിരുന്നു.
അതിനാൽ ഒരു എയര്‍ കൂളര്‍ വേണമെന്ന് ബി.ആര്. ചോപ്രയോട് ആവശ്യപ്പെട്ടിരുന്നു എന്ന് മുകേഷ് ഖന്ന പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക