ഡൽഹി :കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുകയും ലോകം മുഴുവന്‍ ലോക് ഡൗണിലാകുകയും ചെയ്തതോടെ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നത് രണ്ട് ഘട്ടമായി.ജൂണ്‍ അവസാനംവരെ നീണ്ടുനില്‍ക്കുന്ന ഒഴിപ്പിക്കല്‍ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ തുടക്കമിടുന്നത്.
ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ആദ്യഘട്ടത്തിൽ കൊണ്ടുവരുക. യുഎസ്, ബ്രിട്ടന്, ഇറാന് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരെ രണ്ടാംഘട്ടത്തില്‍ നാട്ടിലെത്തിക്കും.
നാട്ടിലെത്താന്‍ ഇതുവരെ 3,40,000 മലയാളികള്‍ നോര്‍ക്ക് റൂട്ട്സിന്റെ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര് യുഎഇയില്‍ നിന്നാണ്.സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയാമെന്ന സമ്മതം നൽകിയാണ് റജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. ഇന്ത്യ ഇൻ സൗദി അറേബ്യ, ഇന്ത്യ ഇൻ ബഹ്റൈൻ എന്നീ ഔദ്യോഗിക ട്വിറ്റർ പേജുകളിലെ ലിങ്ക് വഴി റജിസ്ട്രേഷൻ നടത്താം.
ലിങ്കുകൾ ഔദ്യോഗിക വെബ്സൈറ്റിലും ഉടൻ പ്രസിദ്ധീകരിക്കും. യുഎഇയിൽ സാങ്കേതിക തകരാർ പരിഹരിച്ചു റജിസ്ട്രേഷൻ നടപടികൾ ഉടൻ പുനരാരംഭിക്കുമെന്നു അധികൃതർ അറിയിച്ചു.
ഇന്ത്യയിലേക്ക് എന്നു പോകാൻ കഴിയും, വിമാന സർവീസ് എന്നു പുനരാരംഭിക്കും എന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാർ നിർദേശപ്രകാരം അറിയിക്കുമെന്നു എംബസികൾ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക