ഇന്ത്യൻ സിനിമകളിലെ ഇതിഹാസ നടന്മാരിലൊരാളായ ഋഷി കപൂറാണ് അന്ത്യാഞ്ജലി അർപ്പിച്ച് കായികലോകവും. ഒരു വര്‍ഷത്തോളമായി യുഎസില്‍ കാൻസർ ചികിത്സയിലായിരുന്നു ഋഷി കപൂര്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് അദ്ദേഹം മടങ്ങി എത്തുന്നത്.
ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ മുംബൈ എച്ച് എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് സഹോദരന് റണ്‍ധീര്‍ കപൂര്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് മരണം സംഭവിക്കുകയിരുന്നു.
ഋഷി കപൂറിന്റെ മരണം ഞെട്ടിപ്പിക്കുന്നുവെന്നാണ് ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രി കുറിച്ചത്. അദ്ദേഹത്തിന്റൈ കുടുംബത്തിന്റെ സങ്കടത്തോടൊപ്പം ചേരുന്നുവെന്നും രവി ശാസ്ത്രി കുറിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഋഷി കപൂറിന്റെ മരണത്തില്‍ ദുഖം അറിയിച്ചു.
ഇത് വിശ്വസിക്കാനാവുന്നില്ല, ഇന്നലെ ഇര്ഫാന് ഖാന് ഇന്ന് ഋഷി കപൂര്‍. അദ്ദേഹത്തെപ്പോലൊരു ഇതിഹാസം മരണപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നാണ് ക്യാപ്റ്റൻ വിരാട് കോഹ്ലി ട്വിറ്ററില്‍ അനുശോചനമറിയിച്ചുകൊണ്ട് കുറിച്ചത്.
ഋഷി കപൂറിന്റെ ചിരിയും സംഭാഷണങ്ങളും മറക്കാനാവാത്തതാണെന്നാണ് മിഥാലി രാജിന്റെ ട്വീറ്റ്. ഇതിനൊപ്പം മുഹമ്മദ് കൈഫ്, ഷാമി, രവിചന്ദ്ര അശ്വിന്, വിവിഎസ് ലക്ഷ്മണ്, അനില്‍ കുംബ്ലെ, ശിഖര്‍ ധവാന് തുടങ്ങി നിരവധി പേരും ട്വീറ്റുകളുമായി അനുശോചനമറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക