തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെ മടക്കി കൊണ്ടുവരുന്നതില്‍ അതിര്‍ത്തികളില്‍ സര്‍വത്ര ആശയക്കുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഏകോപനത്തില്‍ വന്‍ പാളിച്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. നിലവില്‍ മലയാളികള്‍ക്ക് അതിര്‍ത്തികളില്‍ എത്താന്‍ സാധിക്കുന്നില്ല. വാഹനത്തില്‍ മലയാളികള്‍ എത്തണമെന്നത് പ്രായോഗികമല്ലന്നു പറഞ്ഞ ചെന്നിത്തല കെഎസ്ആര്‍ടിസി ബസുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു.
‘ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കു പോലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല. മടങ്ങിയെത്തുന്ന മലയാളികള്‍ അതിര്‍ത്തി ജില്ലകളില്‍നിന്ന് പാസ് വാങ്ങേണമെന്നത് പ്രായോഗിമല്ല . പ്രവാസികളുടെ മടക്കത്തിന് കര്‍ശന ഉപാധികള്‍ ഏര്‍പ്പാടാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിയല്ല. കേന്ദ്രം വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്നും’ ചെന്നിത്തല പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക