ദോഹ: വിശുദ്ധ റമദാനില്‍ നോമ്ബെടുക്കുന്നവര് ദിവസേന മരുന്ന് കഴിക്കുന്നവരാണെങ്കില്‍ മരുന്ന് കഴിക്കുന്ന സമയങ്ങളിലെ മാറ്റവും മരുന്നിെന്റ അളവും ഡോക്ടറുടെ അറിവോടെയായിരിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്പറേഷന് അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ കോര്‍പറേറ്റ് ഫാര്‍മസി ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്ററുമായി 40260747, 40260760, 40260759 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടണമെന്നും എച്ച്.എം.സി ഫാര്‍മസി എക്സിക്യൂട്ടിവ്് ഡയറക്ടര്‍ ഡോ. മൗസ സുലൈമാന്‍ അല്‍ ഹൈല്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായുള്ള വിര്‍ച്വല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എച്ച്.എം.സി ഫാര്‍മസിസ്റ്റുകളുടെ സേവനം ഇവിടെ ലഭ്യമാണ്. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴ് മുതല്‍ രാത്രി എട്ടു മണിവരെ വിവരങ്ങള്‍ക്കായി വിളിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡോക്ടറുടെയോ വിദഗ്ധരുടെയോ അറിവില്ലാതെ രോഗികള്‍ മരുന്ന് കഴിക്കുന്ന സമയങ്ങളിലും മരുന്നിെന്റ അളവിലും മാറ്റം വരുത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്. രോഗിക്ക് മരുന്നിനോട് പ്രതികരിക്കുന്നതിനുള്ള ശേഷിയില്‍ ഇത് അനാരോഗ്യകരമായ സ്വാധീനമുണ്ടാക്കും. റമദാനില്‍ മരുന്ന് കഴിക്കുന്ന സമയങ്ങളിലെ പെട്ടെന്നുണ്ടാകുന്ന മാറ്റം മരുന്നിെന്റ ഫലം നല്കുന്നതില് മാറ്റമുണ്ടാക്കും. ചില സമയങ്ങളില്‍ ആരോഗ്യത്തെ വരെ അപകടത്തിലാക്കും.
പ്രമേഹം, ഹൈപ്പര്ടെന്ഷന്, ഹൃേദ്രാഗം, വൃക്കരോഗം തുടങ്ങിയ മാറാവ്യാധികളുള്ള രോഗികള്‍ റമദാനില്‍ വ്രതമനുഷ്ഠിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ തങ്ങളുടെ ഡോക്ടര്‍മാരുമായോ ഫാര്മസിസ്റ്റുകളുമായോ കൂടിയാലോചിക്കണം. രോഗമുള്ള വ്യക്തി നോമ്ബെടുക്കുകയാണെങ്കില് നിര്‍ബന്ധമായും ഡോക്ടറുടെ അറിവോടെയായിരിക്കണമെന്നും ഡോ. അല്‍ ഹൈല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക