മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ മൂലം അടച്ചിട്ട മദ്യശാലകള്‍ തുറന്നപ്പോള്‍ നുരഞ്ഞ് പൊന്തിയത് സര്‍ക്കാര്‍ ഖജനാവ്. ലോക്ക്ഡൗണിനു ശേഷം ആദ്യമായി മദ്യശാലകള്‍ തുറന്ന ദിവസം 11 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്. സംസ്ഥാനത്തെ വിവിധ മദ്യശാലകളില്നിന്നായി നാല് ലക്ഷം ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വേദശമദ്യം വിറ്റുപോയി.
മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം വന്നതിനു ശേഷം തിങ്കളാഴ്ച സംസ്ഥാനത്തെ പല മദ്യാശാലകളുടെ മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25 മുതല്‍ മദ്യശാലകള്‍ക്ക് പൂട്ടുവീണതാണ്. വിവിധതരം മദ്യം, ബിയര്‍, വൈന്‍ എന്നിവയുടെ വില്‍പ്പന, എക്സൈസ് തീരുവ എന്നിവയില്‍ നിന്ന് പ്രതിവര്‍ഷം 25,500 കോടി രൂപയാണ് വരുമാനം. പ്രതിദിന ശരാശരി വരുമാനം 78 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക