പ്രവാസികൾ എത്തുമ്പോൾ വിമാനത്താവളത്തില്‍ ബന്ധുക്കൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഡി.ജി.പി. നിരീക്ഷണത്തിനായി വീടുകളിലേക്ക് അയയ്ക്കുന്ന ഗര്‍ഭിണികളെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാന്‍ മാത്രം ഒരു ബന്ധുവിന് പ്രവേശനാനുമതി നൽകും. അവര്‍ എല്ലാവിധ സുരക്ഷാ പ്രോട്ടോക്കോളും പാലിക്കേണ്ടതാണ്. ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥരല്ലാതെ മറ്റാരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണണമെന്നും ഡി.ജി.പി. നിർദേശിച്ചു.
അബുദാബിയില്‍നിന്ന് 179പേരും ദുബായില്‍നിന്ന് 189പേരുമാണ് ഇന്ന് മടങ്ങിയെത്തുന്നത്. കൊച്ചിയിലും കരിപ്പൂരുമായി വന്നിറങ്ങുന്ന ഇവരെ ഏഴുദിവസം സർക്കാർ ക്വാറന്റീനിൽ പാർപ്പിക്കും. പരിശോധനയിൽ രോഗമില്ലെന്ന് കണ്ടെത്തുന്നവരെ വീടുകളിലേക്ക് വിടുമെന്നും ഇക്കാര്യത്തില്‍ കേന്ദ്രവുമായി ധാരണയിലെത്തിയെന്നും ടോംജോസ് വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പതിനാല് ദിവസം തന്നെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കണമെന്ന് ചൂണ്ടിക്കാണിച്ച് നോര്‍ക്ക ഉത്തരവിറക്കിയത് പരിശോധിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക