വാഷിംഗ്ടണ്‍: കോവിഡ് 19 വൈറസിനെ നേരിടുന്നതിനായി വിദേശ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും ഗ്രീന്‍കാര്‍ഡ് നല്കുന്ന നടപടികളുമായി അമേരിക്ക. ഇതിനായി വിദേശ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കുമായി നീക്കിവച്ചിട്ടുള്ള 40,000 ഗ്രീന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് നിയമ നിര്‍മാതാക്കള്‍ യു.എസ് കോണ്‍ഗ്രസില്‍ ഒരു പ്രമേയം അവതരിപ്പിച്ചു.
കൊറോണ വൈറസ് ഭീഷണി തുടരുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ രംഗത്ത് മികച്ച സേവനം ഉറപ്പാക്കുന്നതിനായി വിദേശകാര്യങ്ങളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ എത്തിക്കുകയാണ് ലക്ഷ്യം.
അമേരിക്കയില്‍ 1,284,000 പേര്‍ക്കാണ് നിലവില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 77,000 പേര് ഇതിനകം രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ഹെല്‍ത്ത്കെയര്‍ വര്‍ക്ഫോഴ്സ് റെസിലിയന്‍സ് ആക്ടാണ് ഇത്തരത്തില്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ഗ്രീന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാനാണ് യു.എസ് കോണ്‍ഗ്രസ് അനുമതി നല്‍കിയിട്ടുണ്ട്.
ഇത് ആയിരക്കണക്കിന് മെഡിക്കല്‍ പ്രൊഫഷണലുകളെ അധികമായി സ്ഥിരമായി ജോലി ചെയ്യാന്‍ ഇത് അനുവദിക്കും. കൊറോണ വൈറസ് വ്യാപനത്തിനിടെ 25,0000 നേഴ്സുമാരുടെയും 15,000 ഡോക്ടര്‍മാരുടെയും സേവനം രോഗികള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്. അമേരിക്കന്‍ നിയമനിര്‍മാണ സഭയുടെ ഈ നീക്കം എച്ച്-1 ബി അല്ലെങ്കില്‍ ജെ-2 വിസകള്‍ക്കായി ശ്രമിക്കുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് അനുകൂലമായ നീക്കമാണ് അമേരിക്ക നടത്തിയത്.
വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യു.എസ് കമ്പനികളെ അനുവദിക്കുന്ന വിസയാണ് എച്ച്-1 ബി വിസ. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള നിരവധി പേരാണ് ഓരോ വര്‍ഷവും എച്ച്-1 ബി വിസയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ കമ്പനികള്‍ ജോലിക്ക് നിയോഗിക്കുന്നത്. എന്നാല്‍ നോണ്‍ ഇമ്മിഗ്രന്റ് വിഭാഗത്തില്‍പ്പെടുന്നതാണ് എച്ച്-1 ബി വിസ. അഞ്ച് ലക്ഷത്തോളം കുടിയേറ്റ ജീവനക്കാരാണ് രാജ്യത്ത് എച്ച്-1ബി വിസയ്ക്ക് കീഴില്‍ ജോലിചെയ്തുുവരുന്നത്.
എബി ഫിങ്കനോര്, ബ്രാഡ് ഷ്നെയ്ഡര്, ടോം കോള്‍, ഡോണ്‍ ബാക്കോണ്, എന്നിവര്‍ ഉള്‍പ്പെട്ട യു.എസ് പ്രതിനിധി സഭാംഗങ്ങള്‍ ഉഭയകക്ഷി സെനറ്റ് കമ്പാനിയന് ബില്‍ അവതരിപ്പിക്കുകയും ചെയ്തു. കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാത്തരണം സഹകരണങ്ങളും ഞങ്ങള്‍ക്ക് ആവശ്യമാണെന്ന് കോണ്‍ഗ്രസ് അംഗം ഫിങ്കന്യോര് ചൂണ്ടിക്കാട്ടി.
ഡോ. അന്തോണി ഫോസിയെപ്പോലുള്ളവര് നല്കുന്ന മുന്നറിയിപ്പ് വൈറസിന്റെ രണ്ടാം തരംഗമുണ്ടാകുമെന്നാണ്. പല ജില്ലകളുടേയും ഗ്രാമീണ പ്രദേശങ്ങള്‍ ഇപ്പോഴും ഭീഷണി നേരിടുന്നുണ്ട്. ഇവിടങ്ങളില്‍ പരിചയമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ അഭാവവും അനുഭവപ്പെടുന്നുണ്ട്.
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്, ദി ഹെല്‍ത്ത്കെയര്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍, യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ്, ദി അമേരിക്കന്‍ അസോസിയേഷന് ഓഫ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ്, ദി അമേരിക്കന്‍ ഹോസ്പിറ്റല്‍ അസോസിയേഷന്, ദി അമേരിക്കന്‍ ഓര്ഗനൈസേഷന് ഫോര്‍ നേഴ്സിംഗ് ലീഡര്‍ഷിപ്പ്, ദി ബൈ പാര്‍ട്ടിസന്‍ പോളിസി സെന്റര്‍, അമേരിക്കാസ് എസന്‍ഷ്യല്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ദി ഫിസിഷ്യന്‍ ഫോര്‍ അമേരിക്കന്‍ ഹെല്‍ത്ത്കെയര്‍ ആക്സസ് എന്നീ സംഘടനകളാണ് നിയമത്തിന് അംഗീകാരം നല്‍കിയിട്ടുള്ളത്.
ഹെല്‍ത്ത് കെയര്‍ വര്‍ക്ക്ഫോഴ്സ് റിസിലിയന്റ് ആക്ട് അനുസരിച്ച് 1,50,000 മുന്‍നിര ഫിസിഷ്യന്മാര്ക്കാണ് അമേരിക്ക ഉപയോഗിക്കാതെ കിടക്കുന്ന കുടിയേറ്റ വിസ അനുവദിക്കുക. ഇതോടെ ജീവനക്കാര്‍ കുറവുള്ള ആശുപത്രികളില്‍ ജീവന് പണയപ്പെടുത്തി ജോലി ചെയ്യുന്ന ഫിസിഷ്യന്മാരുടെ ജോലി എളുപ്പമാക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു.
നിലവിലെ കൊറോണ വൈറസ് പ്രതിസന്ധിയെ മറികടക്കാന്‍ വിദേശത്ത് നിന്ന് പരിശീലനം ലഭിച്ചിട്ടുള്ള ഡോക്ടര്‍മാരെയും നേഴ്സുമാരെയും എത്തിക്കുക എന്നതാണ് പെട്ടെന്ന് നടപ്പിലാക്കേണ്ടതെന്നണ് ദി അമേരിക്കന്‍ ഹോസ്പിറ്റല്‍ അസോസിയേഷന് ചൂണ്ടിക്കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക