അജ്മീര്‍: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തളര്‍ന്നുവീണതാണ് ഇന്ത്യയുടെ തൊഴില്‍, സാമ്ബത്തിക മേഖലകള്‍. ഏറ്റവുമധികം ദുരിതത്തിലായത് നിത്യവും ചെറിയ വേതനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരായ കുടിയേറ്റ തൊഴിലാളികളാണ്. സര്‍ക്കാരുകള്‍ ആഹാരവും താമസവും ഉറപ്പ് നല്കിയാലും വലിയ നഗരങ്ങളില്‍ തൊഴിലെടുത്തിരുന്ന ഇവര്‍ ജോലി നഷ്ടമായതോടെ ഉത്തര്‍പ്രദേശിലും, ഛത്തീസ്ഗഡിലും ബിഹാറിലും ജാര്‍ഖണ്ഡിലും ജമ്മു കശ്മീരിലുമെല്ലാമുള്ള തങ്ങളുടെ ഗ്രാമത്തിലേക്ക് തിരികെ പോകുകയാണ്, കയ്യില്‍ കിട്ടിയ ചെറിയ തുകയും ആഹാര സാധനങ്ങളും ഭാണ്ഡത്തിലാക്കി കുടുംബത്തെയും കൂട്ടി.
ജയ്പൂര്‍ മുതല്‍ അജ്മീര്‍ വരെ രാജസ്ഥാനിലെ കൊടും ചൂടുള്ള പകല്‍ സമയം ദേശീയ പാതയില്‍ വാഹനത്തില്‍ മൂന്ന് മണിക്കൂറിലാണ് എത്തുക. ആയിരക്കണക്കിന് ആളുകളാണ് എന്നാല്‍ അതിന് വകയില്ലാതെ നിരയായി ഈ വഴിയിലൂടെ നടന്നു നീങ്ങുന്നത്. ചിലര്‍ക്ക് ചെരുപ്പില്ല, നടന്ന് പൊട്ടിയ കാല്പാദങ്ങളും രോഗബാധയാല്‍ തളര്‍ന്നവരുമെല്ലാം ഇതിലുണ്ട്. രാത്രി കാലങ്ങളിലും ധാരാളം തൊഴിലാളികള്‍ നടക്കാറുണ്ട്, എത്രയും പെട്ടെന്ന് സ്വന്തം വീട് എത്തിച്ചേരാനുള്ള ആശയില്‍.
ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള ഒരു കൂട്ടം കുടിയേറ്റ തൊഴിലാളികള്‍, ചിലരുടെ കൈവശം മാത്രമേ ആഹാരമുണ്ടാക്കാനുള്ള സാമഗ്രികളും വെള്ളവും പോലുമുള്ളൂ. രാത്രിയില്‍ ഏറെനേരം നടന്നശേഷം വിശ്രമിക്കുക വഴിയരികില്‍ തന്നെയാണ്. കുതിച്ച് പായുന്ന ചരക്കുവണ്ടികള്‍ ഇവിടങ്ങളില്‍ ഇവര്‍ക്ക് അപകടഭീഷണിയാണ്. മുന്നാലാല്‍ ഇത്തരത്തില്‍ ആറ് ദിവസമായി നടക്കുന്ന ഒരാളാണ് ഇനിയും പന്ത്രണ്ട് നാള് നടന്നാലേ ബീഹാറിലെ ഭഭുവ ജില്ലയിലെ സ്വന്തം ഗ്രാമത്തിലെത്തുകയുള്ളു. കോണ്ട്രാക്ടര് കയ്യൊഴിഞ്ഞതോടെ ജോലി നഷ്ടമായി, മറ്റൊരു വഴിയുമില്ലാതെ തിരികെ ഗ്രാമത്തിലേക്ക് പുറപ്പെട്ടയാളാണ് മുന്നാലാല്‍.
ദിവസവും 300 രൂപ കൂലിക്ക് ജോലി ചെയ്തിരുന്നയാളാണ് രാംകുമാര്‍. മുന്‍പ് മുന്നാലാലിന് സംഭവിച്ചത് തന്നെ രാംകുമാറിനും സംഭവിച്ചു. അനിശ്ചിതത്വത്തിനിടെ തിരികെ നാട്ടിലേക്ക് പോകാന്‍ രാംകുമാര്‍ തീരുമാനിക്കുകയായിരുന്നു. തിരികെ നാട്ടിലെത്താന്‍ ട്രെയിനിന് രജിസ്ട്രേഷന് വേണ്ടി നാല് ദിവസത്തോളം പലരും കാത്തു. ഒരു തീരുമാനവും വരാതായതോടെ ഇവര്‍ക്ക് നടന്ന് പോകേണ്ട ദയനീയാവസ്ഥയായി.
പെയിന്റിംഗ് പണിക്കാരായ രമേശും പവനും ദിവസവും 400-500 രൂപ വരുമാനം ലഭിച്ചിരുന്നു. ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടം വന്നതോടെ തിരികെ ചങ്ങാതിമാര്‍ക്കൊപ്പം സൈക്കിളില്‍ നാട്ടിലേക്ക് പുറപ്പെട്ടു. യാത്രക്കിടെ കേട് വന്ന സൈക്കിള്‍ റിപ്പയര്‍ ചെയ്യാന്‍ കഴിയാതെ വന്നതോടെ അവ ഉപേക്ഷിച്ച് നടക്കുകയാണ്. ഭക്ഷണം പോലും ആരും നല്‍കുന്നില്ല.
അഹമ്മദാബാദില്‍ ജോലി നോക്കുന്ന കാശ്മീര്‍ സ്വദേശി മഹേന്ദ്രകുമാറിന് ജോലി നഷ്ടമായി. ആഹാരത്തിനും വകയില്ല. നടന്നുവരുന്ന വഴിയില്‍ എല്ലായിടത്തും പൊലീസ് വക അന്വേഷണവും ഉണ്ട്. കൊവിഡ് കാല ദുരിതത്തിന്റെ, വേദനയുടെ യഥാര്‍ത്ഥ ചിത്രം ഇത്തരത്തില്‍ ഓരോരുത്തരുടെ അനുഭവത്തില്‍ നിന്നും പുറത്ത് വരികയാണ്. അത് തുടരുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക