പ്രാധാനമന്ത്രിയുടെ മെഗാ സാമ്പത്തിക പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് ചെറുകിട ഭക്ഷ്യോത്പാദന വിതരണ മേഖലയ്ക്ക് നല്കുന്ന 10,000 കോടി രൂപയുടെ പദ്ധതിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് വ്യക്തമാക്കി. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ആഗോള ബ്രാന്‍ഡ് മൂല്യം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കയറ്റുമതിക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും പദ്ധതി നടപ്പിലാക്കുക ക്ലസ്റ്റര്‍ അടിസ്ഥാനത്തില്ലായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ നിലവാരം ഉറപ്പുവരുത്തി ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുന്നതിനും വിപണനം നടത്തുന്നതിനും സാങ്കേതിക നവീകരണം ആവശ്യമാണ്. ഇതിനായി 2 ലക്ഷം എംഎഫ്ഇകളെ സഹായിക്കുന്നതിനാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍, റീട്ടെയില്‍ വിപണികളുമായുള്ള സംയോജനം, മെച്ചപ്പെട്ട വരുമാനം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഉല്പാദനത്തില് മികച്ച സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും.
കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിനായി ധനമന്ത്രി ഒരു ലക്ഷം കോടി രൂപയും പ്രഖ്യാപിച്ചു. കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകള്‍ക്ക് ഫാം-ഗേറ്റ്, അഗ്രഗേഷന്‍ പോയിന്റുകള്‍ എന്നിവയ്ക്ക് ധനസഹായം നല്‍കുന്നതിനായാണ് ഒരു ലക്ഷം കോടി രൂപ ധനസഹായം നല്‍കുക. വിളകളുടെ സംഭരണം മെച്ചപ്പെടുത്തുകയാണ് ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക