പാട്ന: നോയിഡയില്‍ നിന്ന് 900 കിലോമീറ്റര്‍ കാല്‍നടയായും ട്രക്കിന്‍െറ പുറകിലും യാത്ര ചെയ്ത് ഉത്തര്‍പ്രദേശ് -ബിഹാര്‍ അതിര്‍ത്തിയില്‍ എത്തിയ ഗര്‍ഭിണി പെണ്‍കുഞ്ഞിന് ജന്മം നല്കി. ബിഹാറിലെ സുപോള്‍ ജില്ലയിലുള്ള ഗ്രാമത്തിെലത്താന് കാല്‍നടയായും പല ട്രക്കുകളില്‍ കയറിയും യാത്ര ചെയ്ത രേഖാ ദേവിയെന്ന 28 കാരിക്ക് വഴിമധ്യേ പ്രസവവേദന ഉണ്ടാവുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കുടുംബത്തോടൊപ്പം യാത്ര തുടങ്ങിയ ഇവര്‍ വ്യാഴാഴ്ച വൈകീട്ടോടെ ഗോപാല്ഗഞ്ചിലെത്തി. പ്രസവവേദനയെ തുടര്‍ന്ന് വഴിയരികില്‍ കുഴഞ്ഞുവീണ രേഖയെ ആശുപത്രിയിലെത്തിക്കാന്‍ ഭര്‍ത്താവ് സന്ദീപ് സഹായം ആവശ്യപ്പെട്ടെങ്കിലും ആരും എത്തിയില്ല. മണിക്കൂറിനുള്ളില്‍ രേഖ പെണ്‍കുഞ്ഞിന് ജന്മം നല്കി.
ലോക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായതോടെയാണ് 35 കാരനായ സന്ദീപും ഒമ്ബതുമാസം ഗര്‍ഭിണിയായ രേഖയും മൂന്നു പെണ്മക്കളുമടങ്ങുന്ന കുടുംബം കാല്‍നടയായി സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചത്. സുപോള്‍ ജില്ലയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് ഇവരുടെ വീട്.
കിലോമീറ്ററുകള്‍ നടന്ന ശേഷം തങ്ങള്‍ക്ക് ട്രക്ക് ലഭിച്ചതായി സന്ദീപ് പറഞ്ഞു. ഗര്‍ഭിണിയായ രേഖയെ കണ്ട ട്രക്ക് ഡ്രൈവറെ തങ്ങളെ യു.പിയിലെ ബല്‍ത്താരി ചെക്ക് പോയിന്റിന് സമീപത്ത് എത്തിച്ചതായും അവിടെ നിന്ന് ഗോപാല്‍ ഗഞ്ച് വരെ നടന്നതായും സന്ദീപ് പറഞ്ഞു. പത്ത് കിലോമീറ്ററിലധികം നടന്ന രേഖക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അവര്‍ കുഴഞ്ഞ് റോഡരികില്‍ ഇരിക്കുകയുമായിരുന്നു.
കോവിഡ് ആയിരിക്കാമെന്ന് സംശയിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രേഖയെ പ്രവേശിപ്പിക്കാന്‍ ആദ്യം വിസമ്മതിച്ചതായും സന്ദീപ് പറഞ്ഞു. പിന്നീട് ഗോപാല്‍ഗഞ്ച് ഡി.എം അര്‍ഷാദ് അസീസുമായി ബന്ധപ്പെട്ട ശേഷമാണ് രേഖക്ക് ചികിത്സ നല്‍കിയത്. വെള്ളിയാഴ്ച വരെ വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് സുഖം പ്രാപിച്ചു. അമ്മക്കും കുഞ്ഞിനും യാത്ര ചെയ്യാവുന്ന ഘട്ടമെത്തിയാല്‍ കുടുംബത്തെ സുപോളിലേക്ക് അയക്കാന്‍ വാഹനം ക്രമീകരിക്കുമെന്ന് ഗോപാല്‍ഗഞ്ച് എസ്.പി മനോജ് കുമാര്‍ തിവാരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക