റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വലിയ വര്‍ധനവുണ്ടായി. ലോക് ഡൗണില്‍ അയവുണ്ടായതിനെ തുടര്‍ന്ന് ആളുകള്‍ കൂടുതലായി പുറത്തിറങ്ങിയതാണ് രോഗവ്യാപനത്തിന് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തി കൂടാന്‍ കാരണമെന്ന് കരുതുന്നു. റമദാന് 29 വരെ മാത്രമേ പകലുള്ള കര്‍ഫ്യൂ ഇളവുള്ളൂ. പെരുന്നാള്‍ മുതല്‍ അഞ്ച് ദിവസം വീണ്ടും കര്‍ശന നിരോധനാജ്ഞയുമായി രാജ്യം അടച്ചുപൂട്ടി ഇരിക്കുന്നതോടെ ഇതിന് ശമനമാകുമെന്നാണ് കരുതുന്നത്.
ശനിയാഴ്ച 2804 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു 51980ലെത്തി. ഇതിനൊപ്പം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ധനവുണ്ടാകുന്നുണ്ട്. 1797 പേര്‍ക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്. ഇതോടെ വൈറസ് വിമുക്തരായ ആളുകളുടെ ആകെ എണ്ണം 23666 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 28048 ആണ്. ഇതില്‍ 166 പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച 10 പേര് കൂടി മരിച്ചു. എല്ലാവരും വിദേശികളാണ്. ഏതൊക്കെ രാജ്യങ്ങളിലെ പൗരന്മാരെന്ന് വ്യക്തമാക്കിയിട്ടില്ല. മക്ക (3), ജിദ്ദ (5), മദീന (1), റഫ്ഹ (1) എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. ചെറുപട്ടണമായ റഫ്ഹയില്‍ കോവിഡ് ബാധിച്ചുള്ള ആദ്യത്തെ മരണമാണിത്. 30നും 60നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 302 ആയി. സ്ത്രീകളിലെയും കുട്ടികളിലേയും രോഗബാധയുടെ തോതുയര്ന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
പുതിയ രോഗികളില്‍ 26 ശതമാനം സ്ത്രീകളും ഒമ്ബത് ശതമാനം കുട്ടികളുമാണ്. യുവാക്കളായി നാല് ശതമാനമാണ് പുതിയ രോഗികളുടെ എണ്ണം. രോഗികളിലെ സൗദി, വിദേശി അനുപാതം 34:66 എന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18285 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 570360 ടെസ്റ്റുകള്‍ നടന്നു. രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ് സര്‍വേ 28ാം ദിവസത്തിലേക്ക് കടന്നു.
വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമിെന്റ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോണ്‍ ചെയ്ത് വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു. മൂന്നുപേര്‍ കൂടി മരിച്ചതോടെ മക്കയില്‍ 127 ഉം അഞ്ചുപേര്‍ മരിച്ച് ജിദ്ദയില്‍ 92 ഉം ഒരാള്‍ കൂടി മരിച്ച് മദീനയില്‍ 40ഉം ആയി മരണസംഖ്യ. കോവിഡ് ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 134 ആയി. പുതിയ രോഗികളുടെ എണ്ണത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനയാണ് ശനിയാഴ്ച റിയാദിലുണ്ടായത്. ഒറ്റ ദിവസം രേഖപ്പെടുത്തിയ രോഗികളുടെ എണ്ണം 839 ആണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ കണക്കാണിത്.
പുതിയ രോഗികള്‍: റിയാദ് 839, ജിദ്ദ 450, മക്ക 366, മദീന 290, ദമ്മാം 180, ദറഇയ 89, ഖത്വീഫ് 80, അല്‍ഖോബാര്‍ 78, ജുബൈല്‍ 75, ത്വാഇഫ് 57, യാംബു 50, ഹുഫൂഫ് 49, തബൂക്ക് 38, ബുറൈദ 24, ഹഫര്‍ അല്‍ബാത്വിന്‍ 20, വാദി ദവാസിര്‍ 19, ദഹ്റാന്‍ 15, അബ്ഖൈഖ് 13, നാരിയ 9, ഹാഇല്‍ 8, അല്‍ഖര്‍ജ് 7, അല്‍ഖഫ്ജി 6, സഫ്വ 5, ശഖ്റ 5, മിദ്നബ് 5, ഖുലൈസ് 5, അല്‍ഖുറുമ 4, അല്‍മജ്മഅ 4, റാസതനൂറ 3, മന്‍ഫാ അല്‍ഹദീദ 3, ജദീദ അറാര്‍ 3, താദിഖ് 3, ഖുഖൈരിയ 2, വാദി അല്‍ഫറഅ 2, അല്‍ഖറഇ 2, അലൈത് 2, അല്‍ഗാര 2, ഹുത്ത ബനീ തമീം 2, സുലൈയില്‍ 2, സകാക 1, അല്‍മബ്റസ് 1, അല്‍ജഫര്‍ 1, ഖമീസ് മുശൈത് 1, ഉനൈസ 1, അല്‍ബദാഇ 1, അല്‍റസ് 1, ഉഖ്ലത് സുഖൈര്‍ 1, ബീഷ 1, സബ്ത് അല്‍അലായ 1, ഉംലജ് 1, ഹഖ്ല്‍ 1, ദേബ 1, അല്‍ വജ്ഹ് 1, അല്‍ഖൂസ് 1, അറാര്‍ 1, ഹാസം അല്‍ജലാമീദ് 1, അല്‍ദിലം 1, ലൈല 1, ദുര്‍മ 1, സുല്‍ഫി 1, അല്‍ഖുവയ്യ 1, റൂമ 1, അല്‍ഖുറയാത് 1
മരണസംഖ്യ: മക്ക 127, ജിദ്ദ 92, മദീന 40, റിയാദ് 17, ദമ്മാം 5, ഹുഫൂഫ് 4, അല്‍ഖോബാര്‍ 3, ജുബൈല്‍ 3, ബുറൈദ 2, ജീസാന് 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അല്‍ബദാഇ 1, തബൂക്ക് 1, ത്വാഇഫ് 1, വാദി ദവാസിര്‍ 1, യാംബു 1, റഫ്ഹ 1
പ്രതികരിക്കാൻ ഇവിടെ എഴുതുക