ന്യൂഡല്‍ഹി: സ്വകാര്യ കമ്ബനികള്‍ക്ക് ഇന്ത്യന്‍ ബഹിരാകാശമേഖലയെക്കൂടി തുറന്ന് കൊടുത്ത് ബിജെപിയുടെ കേന്ദ്രസര്‍ക്കാര്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവരുടെ ശേഷി മെച്ചപ്പെടുത്തുന്നതിന് ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങളും ആസ്തികളും ഉപയോഗിക്കാമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. 20 ലക്ഷം കോടിയുടെ സാമ്ബത്തിക പാക്കേജിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മല സീതാരാമന് ഇക്കാര്യം അറിയിച്ചത്.
അന്യഗ്രഹ പര്യവേക്ഷണങ്ങള്‍ക്കുള്ള ഭാവി പദ്ധതികളും ബഹിരാകാശ യാത്രകളും സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കുമെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. ഇസ്റോ പോലുള്ള സ്ഥാപനത്തിന്റെ ഗുണം ഇന്ത്യക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ധാരാളം സ്വകാര്യ കമ്ബനികള്‍ നൂതന ബഹിരാകാശ സാങ്കേതികവിദ്യയുമായി വരുന്നു. സ്വകാര്യ കമ്ബനികള്‍ക്ക് ഇസ്റോയുടെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിച്ചു കൊടുക്കുകയാണ്. ഇന്ത്യയുടെ ബഹിരാകാശ മേഖലയെ കൂടുതല്‍ ഉയര്‍ത്താന്‍ ഇതിനെ മറ്റൊരുതലത്തിലേക്ക് മാറ്റുകയാണെന്നും ധനമന്ത്രി പറഞ്ഞു.
നിലവില്‍ സ്റ്റാര്‍ട്ടപ്പുകളും സ്വകാര്യ കമ്ബനികളും വിദേശത്തേക്ക് പോകുകയാണ്. എന്നാല്‍ ഇനിമുതല്‍ ഇതിന് മാറ്റമുണ്ടാകും. ബഹിരാകാശമേഖല ഗൗരവത്തോടെ കാണേണ്ടുന്ന മേഖലയാണ്. എന്നാല്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കും- അവര്‍ പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ യാത്രയില്‍ ഇന്ത്യന്‍ സ്വകാര്യ മേഖലയെ സഹയാത്രികനാകാന്‍ കേന്ദ്ര ധനമന്ത്രി ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക