വാകത്താനം : ‘ഞാൻ ഓടിപ്പോയി ബിസ്കറ്റും സാധനങ്ങളും മേടിച്ചുവരാം. ഇന്ന് അടിച്ചുപൊളിക്കണം.’ വീട്ടിൽനിന്നു കഷ്ടിച്ചു 100 മീറ്റർ മാത്രം അകലെ പലചരക്കു കടയിലേക്കു മുത്തശ്ശിയുടെ കൈപിടിച്ച് പോകുമ്പോൾ അച്ഛൻ റെജിയോടു കിച്ചു പറഞ്ഞതിങ്ങനെ.
10 മിനിറ്റിനുശേഷം ഉച്ചത്തിലുള്ള ശബ്ദം കേട്ടു പുറത്തേക്കോടിയ റെജിയും ഭാര്യ മിനിയും മൂത്ത മകൻ റോബിനും കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന കിച്ചുവിനെ. കിച്ചുവിന്റെ പ്ലാസ്റ്റിക് കവർ സമീപത്തു കിടപ്പുണ്ടായിരുന്നു. കടയിൽനിന്നു വാങ്ങിയ ചായപ്പൊടിയും ബിസ്ക്റ്റും കപ്പയുമായിരുന്നു ആ കവറിൽ!
ചിത്രരചനയിലും നൃത്തത്തിലും മികവു പുലർത്തിയിരുന്നു, കിച്ചു. ടിക്ടോക് വിഡിയോകളും ശ്രദ്ധേയമായിരുന്നു. സ്കൂളിനു സമീപത്തെ വീട്ടിൽനിന്ന് ദിവസവും രാവിലെ പത്രങ്ങളെടുത്ത് എല്ലാ ക്ലാസുകളിലും വിതരണം ചെയ്തിരുന്നതു കിച്ചുവാണെന്നു നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപി സ്കൂൾ ഹെഡ് മിസ്ട്രസ് സൂസൻ തോമസ് ഓർക്കുന്നു. റെജിക്കു കൂലിപ്പണിയാണ്. അമ്മ മിനി വീട്ടുജോലിക്കു പോകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക