ഗോവയിലെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ജനയുടെ മരണത്തിൽ ദുരൂഹതകളേറെയാണ്. യുവതിയുടെ മരണത്തിന് പിന്നിൽ കാമുകനാകാം എന്നാണ് സൂചനകൾ. യുവതി മുൻപും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അടുത്ത സുഹൃത്തായ കോഴിക്കോട് സ്വദേശിനിയുടെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു . വീട്ടിലേക്ക് പോകാന്‍ ശ്രമിച്ച അഞ്ജനയ്ക്ക് കാമുകന്റെ ഭീഷണി ഉണ്ടായിരിക്കാമെന്ന് അവസാനനിമിഷത്തില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും വെളിപ്പെടുത്തിയിട്ടുണ്ട്.
സംഭവദിവസം അഞ്ജന വളയെധികം സന്തോഷവതിയിരുന്നുവെന്നും അന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. ഒരുപാട് പേരെ ഫോണ്‍ വിളിച്ചിരുന്നു. എന്നാല്‍ ആണ്‍സുഹൃത്തുമായി ഏറെ നേരം സംസാരിച്ചതിന് ശേഷം അഞ്ജന ആകെ മൂഡ് ഔട്ടിലായിരുന്നുവത്രെ. രാത്രി 8.45 ഓടെ തങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി പോയി. ബാത്ത് റൂമിലോ മറ്റോ പോയതാണെന്ന് കരുതി ആദ്യം അന്വേഷിച്ചില്ല. ഒന്‍പതു മണിയായതോടെ എല്ലാവരും റൂമിലും പുറത്തും അന്വേഷിച്ചു. അടുത്ത ബീച്ചുകളിലും അന്വേഷിച്ചു. തിരിച്ചുവന്ന ശേഷം പരിസരവാസികളെ വിവരമറിയിച്ചു. എല്ലാവരും ചേര്‍ന്ന് തിരഞ്ഞപ്പോഴാണ് താമസിച്ചിരുന്ന ബില്‍ഡിംഗിന്റെ പിറകുവശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അഞ്ജനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കൂട്ടുകാരിയുടെ വസ്ത്രത്തിലായിരുന്നു തൂങ്ങിയത്. സുഹൃത്തുക്കളും പരിസരവാസികളും ചേര്‍ന്ന് അടുത്തുള്ള പി.എച്ച്.സിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പിന്നീട് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്നവര്‍ വെളിപ്പെടുത്തി അതേസമയം മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് കൂട്ടുകാരെല്ലാം ചതിച്ചുവെന്നും തന്നെ രക്ഷിക്കണമെന്നും അഞ്ജന വിളിച്ചറിയിച്ചതായി ബന്ധുക്കള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നാട്ടിലേക്ക് വരുന്നെന്നും അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചുകൊള്ളാമെന്ന് ഉറപ്പ് നല്‍കിയതായും ബന്ധുക്കള്‍ പറയുന്നു. ബ്രണ്ണന്‍ കോളേജിലെ പഠനത്തിനിടെയാണ് ആരോപണവിധേയനായ പുരുഷസുഹൃത്തിനെ അഞ്ജന പരിചയപ്പെട്ടത്. തുടര്‍ന്ന് വീട്ടുകാരുമായി അകന്ന് കൂട്ടുകാര്‍ക്കൊപ്പം താമസിക്കുകയായിരുന്നു.
അഞ്ജനയുടെ മരണശേഷം ആണ്‍സുഹൃത്ത് മുങ്ങിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അഞ്ജനയുടെ മറ്റൊരു സുഹൃത്തിന്റെ ഫേസ് ബുക്കിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക