റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിെന്റ വന്ദേ ഭാരത് മിഷന് രണ്ടാം ആഴ്ചയിലെ വിമാന സര്‍വിസ് തുടങ്ങി. റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യ സര്‍വിസുകള്‍ പുറപ്പെട്ടത്. 152 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം കോഴിക്കോേട്ടക്ക് റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് ഉച്ചക്ക് 12.52ന് പറന്നുയര്‍ന്നു.
145 മുതിര്‍ന്നവരും ഏഴ് കുട്ടികളുമാണ് ഇൗ വിമാനത്തിലുള്ളത്. രാത്രി 7.46ന് കരിപ്പൂരിലിറങ്ങും. യാത്രക്കാരില്‍ പകുതിയിലധികവും ഗര്‍ഭിണികളാണ്. സ്ത്രീ യാത്രക്കാരില്‍ നല്ലൊരു പങ്ക് സൗദിയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാരാണ്. ബുറൈദയില്‍ നിന്ന് 17 നഴ്സുമാരുടെ സംഘമാണ് എത്തിയത്. ആരോഗ്യമന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ ആരോഗ്യവകുപ്പിെന്റ വാഹനത്തില്‍ റിയാദില്‍ എത്തിച്ചേരുകയായിരുന്നു.
രാവിലെ ഒമ്ബത് മണിക്ക് തന്നെ യാത്രക്കാരുടെ ലഗേജ് ചെക്ക് ഇന്‍, ബോര്‍ഡിങ് നടപടികള്‍ ആരംഭിച്ചു. എയര്‍ ഇന്ത്യ എയര്‍പ്പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ സിറാജ് നടപടികള്‍ക്ക് നേതൃത്വം നല്കി. യാത്രക്കാരില്‍ സന്ദര്‍ശക വിസയിലും സ്ഥിര വിസയിലുമുള്ള കുടുംബങ്ങളും ധാരാളമായി ഉള്‍പ്പെട്ടിട്ടുണ്ട്. രോഗികളും ജോലി നഷ്ടപ്പെട്ട് എക്സിറ്റ് വിസയിലുള്ളവരുമുണ്ട്. വിദൂര പ്രദേശങ്ങളിലേക്കുള്ളവരും കോഴിക്കോട് വിമാനത്തില്‍ പോയിട്ടുണ്ട്.
റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ച ആദ്യ ഇന്ത്യാക്കാരനും മലയാളിയുമായ സഫ്വാെന്റ ഭാര്യ ഖമറുന്നിസയും യാത്രക്കാരില്‍ ഉണ്ട്. മലപ്പുറം ചെമ്മാട് സ്വദേശിയായ സഫ്വാന് ഏപ്രില്‍ നാലിനാണ് റിയാദിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചത്. റിയാദില്‍ ഡ്രൈവറായിരുന്ന സഫ്വാെന്റ അടുത്തേക്ക് മാര്‍ച്ച് എട്ടിനാണ് ഖമറുന്നിസ വിസിറ്റ് വിസയിലെത്തിയത്. രണ്ടാഴ്ചക്ക് ശേഷം സഫ്വാന് അസുഖം പിടികൂടുകയായിരുന്നു. സഫ്വാെന്റ മരണശേഷം ഒറ്റപ്പെട്ട ഖമറുന്നിസയെ റിയാദ് കെ.എം.സി.സിയും ചെമ്മാട് പ്രവാസി കൂട്ടായ്മയുമാണ് സംരക്ഷിച്ചിരുന്നത്.
ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത 60000ത്തോളം ആളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇൗയാഴ്ചയിലെ വിവിധ വിമാനങ്ങളില്‍ പോകുന്നത്. കണ്ണൂരിലേക്കുള്ള വിമാനം ബുധനാഴ്ച ഉച്ചക്ക് 12.45ന് റിയാദില്‍ നിന്ന് പുറപ്പെടും. അതിലും 150ഒാളം യാത്രക്കാരുണ്ടാവും. ടിക്കറ്റുകളെല്ലാം വിറ്റുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക