തിരുവനന്തപുരം: രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 161 പേര് ചികിത്സയിലുണ്ട്. സംസ്ഥാനം ഗുരുതര സ്ഥിതിയിലേക്കാണ് പോകുന്നത്. കൂടുതല്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കൊണ്ടുവരും. കണ്ടെയ്ന്മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണം. പുറത്തുനിന്ന് ആളുകള്‍ വന്നതോടെയാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയത്.
മറുനാടന്‍ മലയാളി സഹോദരങ്ങള്‍ അവര്‍ക്ക് അവകാശപ്പെട്ട മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കുന്നതിനൊപ്പം ഇവിടെയുള്ളവരുടെ സുരക്ഷയും കാര്യമായെടുക്കണം. സംസ്ഥാന അതിര്‍ത്തികളില്‍ ഒരു നിയന്ത്രണവും ഇല്ലാതെ ആളുകള്‍ വരുന്നത് അപകടകരമാണ്. അതുകൊണ്ടാണ് വാളയാര്‍ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചത്.
ഇങ്ങനെ വരുന്നവരില്‍ ഭൂരിഭാഗവും രോഗമില്ലാത്താവരാണ്. എന്നാല്‍ ചിലര്‍ രോഗവാഹകരാണ്. ഇവരെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുണ്ട്. പ്രവാസികളുടെ കൂടെ നാടാണിത്. അവരുടെ മുന്നില്‍ ഒരു വാതിലും കൊട്ടിയടക്കപ്പെടില്ല. എന്നാല്‍, പുറത്തുനിന്ന് വരുന്നവര്‍ നിര്‍ബന്ധമായും ക്വാറൈന്റനില്‍ കഴിയാണം. നിരീക്ഷണം കര്‍ശനമാക്കല്‍ നാടിെന്റ ചുമതലയാണ്.
കോവിഡിെന്റ മറവില്‍ പലരും കുപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അവര്‍ക്ക് പല ഉദ്ദേശങ്ങളും കാണും. എന്നാല്‍, അത്തരം പ്രചാരണങ്ങളില്‍ ജനം കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക