കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തിലായിരുന്ന പതിനേഴുകാരന് മരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ കണ്ണൂര്‍ മാടായി സ്വദേശി റിബിന് ബാബുവാണ് മരിച്ചത്. മാടായി പഞ്ചായത്തിന് കീഴിലുള്ള നിരീക്ഷണ കേന്ദ്രത്തിലാണ് റിബിന് താമസിച്ചിരുന്നത്. എന്നാല്‍ തലവേദനയും ഛര്‍ദിയും പിടിപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ ആദ്യ കൊവിഡ് ടെസ്റ്റ് നെഗറ്റീവായിരുന്നു.
മസ്തിഷ്ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. മുന്‍കരുതലെന്ന നിലയില്‍ സ്രവ പരിശോധന ഒരിക്കല്‍ കൂടി നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മസ്തിഷ്ക മരണമാണ് സംഭവിച്ചതെങ്കിലും കൊവിഡ് ലക്ഷണങ്ങള്‍ റിബിന് ബാബു പ്രകടിപ്പിച്ചതിനാല്‍ അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക