കൊല്ലം: അഞ്ചല്‍ ഏറം വെള്ളശേരി വീട്ടില്‍ ഉത്രയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയതാണെന്ന വാര്‍ത്ത നിഷേധിച്ച് മാതാപിതാക്കള്‍. മകന് കുറ്റം ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്ന് പിതാവ് സുരേന്ദ്രന് പറഞ്ഞു. രണ്ടുപേര്‍ കിടക്കുന്ന മുറിയില്‍ ഉത്തരയെ മാത്രം എങ്ങനെ പാമ്ബിനെക്കൊണ്ടു കടിപ്പിക്കുമെന്ന് സുരേന്ദ്രന് ചോദിക്കുന്നു.
ഉത്രയുടെ വീട്ടുകാരുടെ ആരോപണം തെറ്റാണെന്ന് സൂരജിന്റെ മാതാവ് രേണുക പറഞ്ഞു. ഉത്തരയെ ആദ്യം പാമ്ബ് കടിച്ചത് കിടപ്പുമുറിയില്വച്ചല്ലെന്നും, വീട്ടുമുറ്റത്തുവച്ചാണെന്നും വീട്ടുകാര്‍ പറയുന്നു. മാര്‍ച്ച് മൂന്നിനാണ് ഉത്തരയെ സൂരജിന്റെ വീട്ടില്‍ നിന്ന് ആദ്യം പാമ്ബ് കടിച്ചത്.
എന്നാൽ ഭാര്യയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.ഇയാളെയും സുഹൃത്ത് പാമ്ബു പിടുത്തക്കാരന് സുരേഷിനെയും മറ്റൊരു ബന്ധുവിനെയും ഇന്ന് അറസ്റ്റു ചെയ്തേക്കും. സുരേഷുമായി സൂരജ് നിരന്തരം ബന്ധപ്പെട്ടതിനു തെളിവായി മൊബൈല്‍ രേഖകള്‍ ലഭിച്ചിട്ടുള്ളതായാണ് വിവരം.
അതെസമയം ഉത്രയെയും തങ്ങളെയും സൂരജ് പലപ്പോഴും പണത്തിന്റെ പേരില്‍ ബുദ്ധിമുട്ടിച്ചിരുന്നതായും എന്നാല്‍ മകളെ അപായപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും കൊല്ലത്ത് പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ പിതാവ് പറഞ്ഞു. പലപ്പോഴായി ആവശ്യപ്പെട്ട പണം മുഴുവന്‍ നല്കി. സൂരജിന്റെ കുടുംബാംഗങ്ങൾക്കും ഉത്രയുടെ മരണത്തില്‍ പങ്കുണ്ട്. സൂരജിന്റെ സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പണം നല്‍കുന്നതും താനായിരുന്നുവെന്നും ഉത്രയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.
ബ്രോക്കര്‍മാര്‍ വഴിയുള്ള അറേജ്ഡ് വിവാഹമായിരുന്നു ഉത്രയുടേയും സൂരജിന്റേതും. ക്ലറിക്കല്‍ ജോലിയായിരുന്നു സൂരജിനെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ജോലി ഉപേക്ഷിച്ചു. സാമ്പത്തിക തിരിമറിയുണ്ടായെന്നും 50000 രൂപ വേണമെന്നും പറഞ്ഞു. ഞാൻ അത് നല്കി. അതിന് ശേഷവും പലപ്പോഴായി പണം നല്കി. ബെലനോ കാറ് വേണമെന്ന് പറഞ്ഞപ്പോള്‍ അത് വാങ്ങി നല്കി. വേറെ വണ്ടി വേണമെന്ന് പറഞ്ഞപ്പോള്‍ ബജാജിന്റെ മറ്റൊരു വാഹനവും വാങ്ങി നല്കി. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍സൂരജ് പണം ആവശ്യപ്പെട്ടു തുടങ്ങി. വിവാഹത്തിന്റെ സമയത്ത് കൊടുത്ത പണമെല്ലാം ആദ്യം തന്നെ അവര്‍ തീര്‍ത്തിരുന്നു.
ആദ്യത്തെ തവണ പാമ്പ് കടിച്ചപ്പോള്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതാണോയെന്ന സംശയം ഉത്രയുടെ അമ്മ ഉന്നയിച്ചിരുന്നു. ആ ദിവസം നടന്നതൊന്നും ഉത്രയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. അതിലാണ് സംശയം ഉണ്ടായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക