രാജ്യം കൊവിഡ്-19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ലോക്ക്ഡൗണിലേക്ക് പോയിട്ട് രണ്ട് മാസം പിന്നിട്ടു. ലോക്ക്ഡൗണില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായി സ്തംഭിച്ചപ്പോള്‍ വലിയ പ്രതിസന്ധിയിലായവരാണ് കേരളത്തിലെ ഓട്ടോ തൊഴിലാളികള്‍. കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന അവര്‍ അവരുടെ ലോക്ക്ഡൗണ്‍ കാലത്തെക്കുറിച്ച് പങ്കുവെക്കുന്നു.
‘ലോക്ക്ഡൗണ്‍ കാലം വലിയ ബുദ്ധിമുട്ടിന്റെതായിരുന്നു. സഹായങ്ങള്‍ ഒന്നും ലഭിച്ചില്ല. സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനില്‍ നിന്നുള്ള രണ്ടായ്യിരം രൂപയും, റേഷന്‍ കടയില്‍ നിന്നുള്ള കിറ്റുകള്‍ മാത്രമായിരുന്നു ആശ്വാസം. അതില്‍ തന്നെ രണ്ടായിരം രൂപ എല്ലാവര്ക്കും തന്നെ ലഭിച്ചിട്ടുമില്ല.
ബസ്സുകള്‍ പൂര്‍ണമായി ഓടി തുടങ്ങിയാല്‍ മാത്രമേ ഞങ്ങള്‍ക്ക് ഓട്ടം ലഭിക്കുകയുള്ളു. മണിക്കൂറുകള്‍ സ്റ്റാന്‍ഡില്‍ കിടാന്നിട്ടാണ് ഒരു ഓട്ടം ലഭിക്കുന്നത്. പേടിയോട് കൂടിയാണ് ഓട്ടം പോകുന്നത്. ഞങ്ങളെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുണ്ട്, മറ്റു വഴികളില്ലാത്ത കോണ്ടാണ്’. തമ്മനം, എരൂര്‍ എന്നിവടങ്ങളിലെ ഓട്ടോ തൊഴിലാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക