കൊല്ലം അഞ്ചലില്‍ പെണ്‍കുട്ടിയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ വാര്‍ത്ത നല്കിയ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല മലയാളികള്‍. ഈ അവസരത്തില്‍ നടി മാലാ പാര്‍വതി പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. വീടുകളാണ് സുരക്ഷിതമായ ഇടങ്ങള്‍ എന്ന ധാരണ മാറ്റണമെന്നും നിയമപാലകര്‍ക്കും “കുടുംബം,” എന്ന ഇന്‍സ്റ്റിറ്റ്യൂഷനില്‍ നടക്കാവുന്ന അപകടങ്ങളെ കുറിച്ച് ധാരണയുണ്ടാക്കി കൊടുക്കണമെന്നും മാലാ പാര്‍വതി പറയുന്നു.
ആര്‍ക്കും വേണ്ടാത്തവര്‍ എന്ന് സ്വയം ശപിച്ച് ഈ നാട്ടില്‍ ആരും ജീവിക്കാതിരിക്കട്ടെ. ഭർതൃ ഗൃഹങ്ങള്‍ പാമ്പിന്റെ മാളങ്ങളും തീപ്പുരകളും ആകാതിരിക്കട്ടെ. പണം കൊടുത്ത് സ്നേഹിക്കാനാളെ വാങ്ങാം എന്ന ധാരണ ഒഴിത്ത് പോകട്ടെ. മാലാ പാര്‍വതി കുറിക്കുന്നു.
മാലാ പാര്‍വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
വീട്ടില്‍ ഒരു കുഞ്ഞ് ജനിച്ചാല്‍, ആധിയും കൂടെ പിറക്കും. ആണായാലും, പെണ്ണായാലും. ഒരു നിലയിലെത്തി കാണുന്നത് വരെ ഒരു സമാധാനവുമുണ്ടാവില്ല. നഴ്സറിയില്‍ പഠിക്കുമ്ബോള്‍ പോലും പഠിത്തത്തില്‍ താല്പര്യം കാണിക്കുന്നില്ല എന്ന് പറഞ്ഞ് മനശ്ശാസ്തജ്ഞരെ കാണുന്നവരുണ്ട്. ടീനേജിലെ, സ്വാഭാവികമായി വരുന്ന പെരുമാറ്റ ദൂഷ്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്കി മെരുക്കാന്‍ ശ്രമിക്കുന്നവരും വിരളമല്ല. ജയിക്കണം, പോര..ഒന്നാമതാവണം.
ഡോക്ടറോ എന്‍ജിനീയറോ ആയി വലിയ ശമ്ബളത്തില്‍ വിദേശത്ത് പോകണം. നല്ല കല്യാണം നടക്കണം, സെറ്റില്‍ ചെയ്യണം. കാലത്ത് പോയാല്‍ വൈകിട്ട് വീട്ടിലെത്താന്‍ കഴിയുന്ന, നല്ല ശമ്ബളമുള്ളവളാകണം മരുമകള്‍. അവള്,നല്ല വീട്ടിലെ, അടക്കവും ഒതുക്കവുമുള്ള, ഭര്‍ത്താവിനെ അനുസരിച്ച്, കീഴ്പ്പെട്ട് കഴിയുന്നവളും ആകണം. അവിടെയും തീരുന്നില്ല പേരക്കുട്ടിയുടെ വിദ്യാഭ്യാസം വരെ ആധിക്ക് കാരണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക