സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
3 പേര് ഇന്ന് രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷമുളള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച 79 പേരും കേരളത്തിന് പറത്തു നിന്നു വന്നവര്‍.കാസര്‍കോട് 18 പാലക്കാട് 16 കണ്ണൂര്‍ എട്ട് മലപ്പുറം എട്ട് തിരുവനന്തപുരം ഏഴ് തൃശൂര്‍ ഏഴ് കോഴിക്കോട് ആറ് പത്തനംതിട്ട ആറ് കോട്ടയം മൂന്ന് ആലപ്പുഴ കൊല്ലം ഒന്ന് വീതം.
നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. സിയാല്‍ അധികൃതരുമായി മന്ത്രി വി.എസ്.സുനില്‍കുമാര്‍ കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
വിമാനത്താവളത്തിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ യാത്രക്കാരുമായി സമ്ബര്‍ക്കത്തില്‍ വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ലാത്ത ആരും തന്നെ യാത്രക്കാരുമായി സമ്ബര്‍ക്കത്തില്‍ വരാന്‍ അനുവദിക്കരുത്. ജീവനക്കാരിലൂടെ ഒരു തരത്തിലും രോഗവ്യാപനം ഉണ്ടായിക്കൂടാ. യാത്രക്കാരുമായി സമ്ബര്‍ക്കത്തില്‍ വരുന്നവര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം. ഇത് സിയാല്‍ അധികൃതര്‍ തന്നെ നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
നിലവില്‍ വിമാനത്താവളത്തില്‍ എത്തുന്ന വിമാനങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഓരോ വിമാനത്തില്‍ എത്തുന്നവരെയും പ്രത്യേകമായി വേണം സ്വീകരിക്കാന്‍. തിരക്കു കാരണം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഒരുമിച്ചു കൂടി വരാന്‍ അനുവദിക്കില്ല. ഇത് നിലവിലെ സജ്ജീകരണങ്ങള്‍ക്ക് തടസമാകും. ഒരു വിമാനത്തിലെ യാത്രക്കാര്‍ പൂര്‍ണമായും പുറത്തിറങ്ങിയ ശേഷം മാത്രമേ അടുത്ത യാത്രക്കാരെ പരിഗണിക്കാവൂ. യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സംവിധാനവും ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിലവില്‍ വിമാനത്താവളത്തില്‍ 50 അന്താരാഷ്ട്ര വിമാനങ്ങളാണ് എത്തിയത്. 45 ആഭ്യന്തര വിമാനങ്ങളും എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക