ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളും ചില സ്വകാര്യ ആശുപത്രികളും ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്കായി മാറ്റിവയ്ക്കുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രി കിടിക്ക സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം.
തങ്ങളുടെ ആശുപത്രികള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള രോഗികളെ കൊണ്ട് നിറയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ 10,000 കിടക്കകള്‍ ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്കായി മാറ്റിവയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള കിടക്കകള്‍ എല്ലാവര്ക്കും ഉപയോഗിക്കാം. സ്വകാര്യ ആശുപത്രികളില്‍ പ്രത്യേക ചികിത്സയ്ക്കായി എല്ലാവര്ക്കും തുറന്നു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മുതല്‍ അതിര്‍ത്തികള്‍ തുറക്കുമെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക