മൂവാറ്റുപുഴ: സഹോദരിയെ പ്രണയിച്ച 19കാരനായ യുവാവിനെ ആങ്ങള പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി. മൂവാറ്റുപുഴയിലാണ് സംഭവം നടന്നത്. പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖില്‍ ശിവന്റെ (19) ഇടത് കൈപ്പത്തിക്കു മുകളിലാണ് വെട്ടേറ്റത്. അഖിലിന്റെ അമ്മാവന്റെ മകന് അരുണ്‍ ബാബുവിനും പരിക്കുണ്ട്. സംഭവത്തില്‍ മൂവാറ്റുപുഴ കറുകടത്ത് വാടകയ്ക്ക് താമസിക്കുന്ന 22-കാരന് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കി. മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്കു മുന്നില്‍ ഞായറാഴ്ച വൈകീട്ട് 6.15-ഓടെയാണ് സംഭവം നടന്നത്.
അഖിലും പ്രതിയായ യുവാവിന്റെ സഹോദരിയും തമ്മില്‍ ദീര്‍ഘ നാളായി പ്രണയത്തിലായിരുന്നു. ഇതിനെ സഹോദരന് എതിര്‍ത്തിരുന്നു. എന്നാല്‍ ഇരുവരും പ്രണയം തുടര്‍ന്നതിലുള്ള വൈരാഗ്യമാണ് കത്തികുത്തില്‍ അവസാനിച്ചത്.
പുതുപ്പാടിയിലെ സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായിരിക്കെ പ്രണയത്തിലായതാണ് അഖിലും പ്രതിയുടെ സഹോദരിയും. അഖില്‍ ഇപ്പോള്‍ എറണാകുളത്ത് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ്.
കൈപ്പത്തിക്ക് വെട്ടേറ്റ അഖിലിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക