തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ചാടിപ്പോയ രോഗിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊറോണ വാർഡിനുള്ളിൽ വെച്ച് മരിക്കാൻ ശ്രമിച്ച യുവാവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. യുവാവ് അതീവ ഗുരുതരാവസ്ഥയിലാണുള്ളത്.
മെയ് 29 ന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ അവസാന പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് ആശുപത്രിയിൽ നിന്നും ആരുമറിയാതെ ആനാട് സ്വദേശിയായ യുവാവ് പുറത്തിറങ്ങിയത്. ആശുപത്രി വേഷത്തിൽ ഓട്ടോയിലും ബസിലും കയറി വീടിന് സമീപം എത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവെച്ച് ആശുപത്രിയിൽ തിരികെ എത്തിക്കുകയായിരുന്നു. ഏറെസമയത്തെ ശ്രമത്തിന് ശേഷമാണ് യുവാവിനെ ആരോഗ്യവകുപ്പ് ജീവനക്കാർ ആംബുലൻസിൽ കയറ്റിക്കൊണ്ടുപോയത്. മാനസിക അസ്വാസ്ഥ്യം കാണിച്ചിരുന്നു.
മെയ് 28ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ നിന്നും മദ്യം വാങ്ങാൻ പോയിരുന്ന യുവാവിന് അവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക