സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പലവിധത്തിലുമുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഈ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിമർശനങ്ങൾക്ക് മറുപടി നൽകിയത്. കേന്ദ്ര സര്‍ക്കാര്‍ എന്ത് മാനദണ്ഡം സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുകയാണ് കേരള സർക്കാർ ഇക്കാര്യത്തിൽ. ഇപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കില്‍ എന്തായിരിക്കുമായിരുന്നു സ്ഥിതി. ഭക്തരുടെ വികാരം ഉള്‍ക്കൊള്ളാത്ത ഒരു സര്‍ക്കാരാണ് ഇവിടെ ഉള്ളതെന്നല്ലേ എല്ലാവരും പറയുകയെന്നും അദ്ദേഹം പറഞ്ഞു.
മെയ് 30ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ എട്ടാം തീയതി മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞു. അതിന് ശേഷം മിനിസ്ട്രി ഓഫ് ഫാമിലി ആന്റ് വെല്‍ഫെയര്‍ ജൂണ്‍ നാലം തീയതി ഇതുമായി ബന്ധപ്പെട്ട വിശദമായ ഗൈഡ്ലൈന്‍സ് പുറത്തിറക്കി. അതിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ തുറന്നുവെന്നത് യാഥാർഥ്യമാണ്. സംസ്ഥാനത്തെ ഹിന്ദു, മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളിലെ പ്രധാനികളെ തന്നെ വിളിച്ച് ചര്‍ച്ച ചെയ്തിരുന്നു. അവര്‍ പൊതുവേ തീരുമാനിച്ചത് ഈ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങൾ തുറക്കാമെന്നതാണ്. അങ്ങനെ ഒരു അഭിപ്രായം വന്നപ്പോള്‍ സര്‍ക്കാര്‍ അതിനെ എതിർത്തില്ല. ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പിടിവാശിയൊന്നുമില്ല. മാത്രമല്ല, ആരാധനാലയങ്ങൾ ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചവര്‍ ഏറ്റവും നല്ല തീരുമാനമാണ് എടുത്തത്. ഇന്നത്തെ കാലത്ത് സ്വീകരിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല തീരുമാനമാണ് എടുത്തത്. ഇന്നത്തെ കാലത്ത് സ്വീകരിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല തീരുമാനമാണത്. നമ്മുടെ നാടിന്റെ ഭാവികണ്ട് തുറക്കേണ്ടതില്ല എന്ന് തീരുമാനിച്ച എല്ലാവരേയും അനുമോദിക്കുകയാണെന്നും അതിൽ സർക്കാരിന് യാതൊരു തരത്തിലുമുള്ള വിഷമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക