തൃശൂർ : തൃശൂരിൽ സമ്പൂർണ ലോക്ഡൗൺ ആവശ്യമില്ലെന്നു മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിലപാട് സ്വീകരിക്കുക എന്നതാണു തീരുമാനമെന്നു മന്ത്രി വ്യക്തമാക്കി. കോവിഡ് കേസുകളും കണ്ടെയ്ൻമെന്റ് സോണുകളും കൂടിയ പശ്ചാത്തലത്തിൽ തൃശൂർ ജില്ല അടച്ചിടുമെന്ന രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ഏങ്ങണ്ടിയൂരിൽ മരിച്ച കുമാരൻ (87)ന്റെ കാര്യത്തിൽ മാത്രമേ രോഗം എങ്ങനെ വന്നു എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതായി ഉള്ളു. സമൂഹ വ്യാപനത്തിന്റെ സ്ഥിതിയുണ്ടെന്നു പറയാനാവില്ല. ജില്ല അടച്ചിടാൻ ടിഎൻ പ്രതാപൻ എംപി പറഞ്ഞതേക്കുറിച്ചു ചോദിച്ചപ്പോൾ ഓരോരുത്തരുടെയും ആഗ്രഹങ്ങൾക്കനുസരിച്ചു ചെയ്യാനുള്ളതല്ല രോഗ പ്രതിരോധമെന്നു മന്ത്രി പ്രതികരിച്ചു. തൃശൂരില്‍ ഇനിയും രോഗികള്‍ കൂടാന്‍ സാധ്യതയുണ്ടെന്ന് അവലോകന യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട്. അതിനാൽ പൊലീസ് പരിശോധന തുടരുമെന്നു മന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനമുള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും. ജില്ലയിലെ മാര്‍ക്കറ്റുകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അണുനശീകരണം നടത്തും. ശുചീകരണതൊഴിലാളികള്ക്കു കോവിഡ് ബാധിച്ചത് അപ്രതീക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക