കോവിഡിനെ തുടര്‍ന്ന് ലോകമാകെയുള്ള കായിക മത്സരങ്ങള്‍ അനിശ്ചിതത്വത്തിലായ കൂട്ടത്തില്‍ ഐ.പി.എല്ലും പ്രശ്നത്തിലായിരുന്നു. ഐ.പി.എല്‍ നടത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് ഗാംഗുലിയുടെ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും അതിനുള്ള വഴി തെളിഞ്ഞിട്ടില്ല. എന്നാൽ ഇക്കൊല്ലം ഐ.പി.എല്‍ നടത്താനുള്ള പുതിയൊരു മാര്‍ഗ്ഗം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്കര്‍. ഐ.പി.എല്‍ വേദി ശ്രീലങ്കയിലേക്ക് മാറ്റാന്‍ തയ്യാറായാല്‍ ഏറ്റവും അടുത്ത് സെപ്തംബറില്‍ എങ്കിലും നടത്താനായേക്കുമെന്നാണ് ഗവാസ്കര്‍ ആജ് തക്കിനോട് നടത്തിയ പ്രതികരണം. ആസ്ട്രേലിയയിലെ കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നാല്‍ പോലും അവര്‍ ഐ.പി.എല്ലിനേക്കാള്‍ ടി20 ലോകകപ്പിനാകും മുന്‍തൂക്കം നല്‍കുകയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
‘ആസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങള്‍ പുറത്തുവന്നതോടെ ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യത ഏറിയിരിക്കുകയാണ്. മൂന്ന് ആഴ്ച്ച മുമ്പ് തന്നെ ടീമുകള്‍ക്ക് ആസ്ട്രേലിയയിലെത്താനാകും. 14 ദിവസത്തെ ക്വാറന്റീനും ഏഴ് ദിവസത്തെ പരിശീലന മത്സരങ്ങളും അതിന് ശേഷം നടത്താന്‍ അവസരം ലഭിക്കുകയും ചെയ്യും’ കോവിഡിന് ശേഷമുള്ള ക്രിക്കറ്റിനെക്കുറിച്ച് ഗവാസ്കര്‍ പറയുന്നതിങ്ങനെയാണ്. കോവിഡിന് ശേഷമുള്ള കായികരംഗം തീര്‍ത്തും വ്യത്യസ്തമാകുമെന്ന് ഗവാസ്കറും സമ്മതിക്കുന്നുണ്ട്. പ്രത്യേകിച്ചും കാണികളെ ഒഴിവാക്കിക്കൊണ്ടുള്ള മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക