കൊറോണവൈറസ് ഭീതി കാരണം മിക്കവരും പഠനവും ജോലിയും ഓൺലൈനിലേക്ക് മാറിയതോടെ ടെലികോം സേവനദാതാക്കളുടെ നെറ്റ്വർക്ക് വേഗവും കുറഞ്ഞു. ലോക്ഡൗൺ സമയത്ത് ശരാശരി നെറ്റ്വർക്ക് വേഗം ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക കമ്പനികളും അക്കാര്യത്തിൽ പരാജയപ്പെട്ടു.
4ജി ഡൗൺലോഡ് സ്പീഡ് റാങ്കിങ്ങിൽ ഫെബ്രുവരിയിലെ കണക്ക് പ്രകാരം സെക്കൻഡിൽ 21.5 എംബിപിഎസ് വേഗമുണ്ടായിരുന്നു റിലയൻസ് ജിയോയുടെ 4ജി ഏപ്രിൽ മാസത്തിൽ 13.3 എംബിപിഎസിലേക്ക് പോയി. ജിയോയുടെ ശരാശി വേഗം 19.4 എംബിപിഎസാണ്. ഏപ്രിലിൽ 4ജി അപ്ലോഡ് വേഗത്തിൽ വോഡഫോൺ ഒന്നാമതെത്തിയതായി ടെലികോം റെഗുലേറ്റർ ട്രായുടെ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ നവംബറിൽ റെക്കോർഡു ചെയ്ത 27.2 എംബിപിഎസ് വേഗം കുറഞ്ഞെങ്കിലും റിലയൻസ് ജിയോ ചാർട്ടിൽ മുന്നിലെത്തി. കമ്പനിയുടെ അടുത്തുള്ള എതിരാളിയായ ഭാരതി എയർടെലിനേക്കാൾ മൂന്നിരട്ടി വേഗം ഉണ്ടായിരുന്നു ജിയോയ്ക്ക്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഭാരതി എയർടെൽ നെറ്റ്വർക്കിന് ശരാശരി 4ജി ഡൗൺലോഡ് വേഗം 6.9 എംബിപിഎസ്, വോഡഫോൺ 6.9 എംബിപിഎസ്, ഐഡിയ 5.9 എംബിപിഎസ് എന്നിവയാണ്.
5.8 എംബിപിഎസ് ഡേറ്റാ വേഗമുള്ള അപ്ലോഡ് വേഗത്തിൽ വോഡഫോൺ ഒന്നാമതെത്തി. 5.3 എംബിപിഎസ് ഐഡിയ, റിലയൻസ് ജിയോ 3.9 എംബിപിഎസ്, എയർടെൽ 3.3 എംബിപിഎസ് എന്നിവയാണ് അപ്ലോഡ് വേഗം രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക