വിലേ പാര്‍ലെ ശ്മശാനത്തില്‍ സുശാന്തിന് അന്ത്യവിശ്രമം. ബോളിവുഡിന് മറ്റൊരു തീരാനഷ്ടവും കൂടി സംഭവിച്ചിരിക്കുന്നത്. താര സുശാന്തിന്റെ കുടുംബം ഉച്ചയോടെ പാട്നയിലെത്തിയിരുന്നു. അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാനായി ബോളിവുഡ് താരങ്ങളും എത്തി. റിയ ചക്രബര്‍ത്തി, ശ്രദ്ധ കപൂര്‍, കൃതി സനോന്‍, മുകേഷ് ഛബ്ര, അഭിഷേക് കപൂര്‍ എന്നിവര്‍ സുശാന്തിന് യാത്രാമൊഴി പറയാനെത്തി.
സുശാന്തിന്റെ ആത്മഹത്യയില്‍ ഗൂഢാലോചനങ്ങള് ഉന്നയിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതകളുണ്ടെന്നും കൊലപാതകമാകാം എന്നും ചില സുഹൃത്തുക്കള്‍ പറയുന്നുണ്ട്. മരിക്കുന്ന തലേ ദിവസം അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ ഒരു സുഹൃത്തുണ്ടായിരുന്നതായും വിവാഹം ചെയ്യാനിരുന്ന പ്രതിശ്രുത വധുവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ആറു മാസത്തോളമായി വിഷാദ രോഗത്തിനടിമയായിരുന്നു സുശാന്ത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് താരം ആത്മഹത്യ ചെയ്തത്. ‘എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’യാണ് പ്രധാന ചിത്രം.
പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ടിവി സീരിയലിലൂടെയാണ് സുശാന്ത് അഭിനയ രംഗത്തേക്കുന്നത്.
ചേതന്‍ ഭഗത്തിന്റെ ‘ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ‘കൈ പോ ചെ’ ആണ് ആദ്യ ചിത്രം. അതേവര്‍ഷം പുറത്തിറങ്ങിയ ‘ശുദ്ധ് ദേശീ റോമാന്‍സ്’ എന്ന ചിത്രം ഹിറ്റായി. എം.എസ്. ധോണി; ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ ടൈറ്റില്‍ റോളിന് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2019ല്‍ പുറത്തിറങ്ങിയ ‘ചിച്ചോര്‍’ ആണ് അവസാന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക