ഈ വര്‍ഷം അവസാനത്തിന് മുന്‍പ് കൊവിഡിനെതിരായ വാക്സിന് വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ ലോകാരോഗ്യ സംഘടന. കൊറോണ മരുന്ന് പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു ലോകാരോഗ്യ സംഘടന വാക്സിന് സംബന്ധിച്ചുള്ള പ്രതീക്ഷ പങ്കുവച്ചത്. മുഖ്യ ശാസ്ത്രഞ്ജ ഡോ. സൗമ്യ സ്വാമിനാഥൻ ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മലേറിയയ്ക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് മരണം തടയും എന്നതിന് കൃത്യമായ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും മുഖ്യ ശാസ്ത്രജ്ഞ വെളിപ്പെടുത്തി. പത്തോളം വാക്സിനുകള്‍ ഇപ്പോള്‍ തയ്യാറാണ് ഇവ ഇപ്പോള്‍ മനുഷ്യനില്‍ പ്രയോഗിക്കാവുന്ന വിധത്തില്‍ തയ്യാറാണ്. ഇതില്‍ മൂന്ന് വാക്സിന് എങ്കിലും വാക്സിന്റെ പ്രവര്‍ത്തനക്ഷമത അളക്കുന്ന മൂന്നാംഘട്ടത്തിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി. എന്നാല്‍ വാക്സിന് ഉണ്ടാക്കുക എന്നത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. അതില്‍ പല അസ്ഥിരമായ പ്രശ്നങ്ങളുമുണ്ട്. എല്ലാം തികഞ്ഞ ഒരു വാക്സിൻ രൂപപ്പെടുത്തുകയാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ ഊന്നലെന്നും നമ്മള് ഭാഗ്യവാന്മാരാണെങ്കിൽ ഈ വര്‍ഷം അവസാനം രണ്ട് വാക്സിനുകള്‍ എങ്കിലും എല്ലാ പരീക്ഷണവും പൂര്‍ത്തിയാക്കി തയ്യാറാകുമെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക