തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതിയാളുകള്‍ മാത്രമേ ഉണ്ടാകാവൂ എന്നു മുഖ്യമന്ത്രി പിണറായി വിജയന്. വൈറസ് ബാധ ഉണ്ടാകുമ്പോള്‍ ഒരു മേഖലയാകെ സ്തംഭിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു.
വീടുകളില്‍നിന്ന് ജോലി ചെയ്യുന്നത് തുടരണം. ഓഫീസ് മീറ്റിംഗുകള്‍ ഓണ്‍ലൈനിലാക്കണം. ഓഫീസ് പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം ചീഫ് സെക്രട്ടറി മോണിറ്റര്‍ ചെയ്ത് ഉറപ്പുവരുത്തും.
കോവിഡ് ഡ്യൂട്ടിക്ക് ആളുകളെ നിയോഗിക്കുമ്പോള്‍ അതത് ജില്ലകളില്‍നിന്ന് പൂള് ചെയ്ത് നിയോഗിക്കണം. കുടുംബത്തോടൊപ്പം ആ ഘട്ടത്തില്‍ താമസിക്കരുത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടെങ്കില്‍ പരിശോധിച്ച് തിരുത്താന്‍ നടപടികള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക