ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്ന പ്രചാരണം രാജ്യത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ബ്രാന്‍ഡ്സ് (ഐ.ഐ.എച്ച്.ബി) നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 32 ശതമാനവും ചൈനീസ് ആപ്പാണ് ടിക് ടോക് എന്ന് അറിയില്ല എന്നായിരുന്നു മറുപടി. ചൈനീസ് ആപ്പായതുകൊണ്ട് ടിക് ടോക് ഒഴിവാക്കുമെന്ന് പറഞ്ഞത് 21 ശതമാനമാണ്. 408 പേര്ക്കിടയില് നടത്തിയ സര്‍വേയില്‍ 56 ശതമാനം പേര് ടിക് ടോക് ചൈനീസ് ആപ്ലിക്കേഷനാണെന്ന് അറിയുമെന്നു പറഞ്ഞു. ചൈനീസ് ആപ്പായതിന്റെ പേരില്‍ ടിക് ടോക് അണ്‍ഇൻസ്റ്റാൾ ചെയ്യുമോ എന്ന ചോദ്യത്തിന് 62 ശതമാനം ഉറപ്പില്ലെന്ന മറുപടിയാണ് നല്‍കിയത്. 11 പേര് ടിക് ടോക് ഒഴിവാക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
പേടിഎം ആപ്പിനെതിരെ ശക്തമായ പ്രതികരണവുമായി റിലയന്‍സ് ജിയോ
സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേർക്കും പരിചയപ്പെടുത്തിയ പല ബ്രാൻഡുകളും ചൈനീസ് ആണെന്ന് അറിയില്ലായിരുന്നു. 42 ശതമാനത്തിന് മാത്രമേ ഒപ്പോ ചൈനീസാണെന്ന അറിവുണ്ടായിരുന്നുള്ളൂ. 37 ശതമാനം പേരും പറഞ്ഞത് ഒപ്പോ ഒരു ഇന്ത്യന്‍ കമ്പനിയാണെന്നാണ്. വിവോ യു.എസ്/ യൂറോപ്യന്‍ കമ്പനിയാണെന്ന് 41 ശതമാനവും, ഇന്ത്യനാണെന്ന് 12 ശതമാനവും മറുപടി നല്കി. 40 ശതമാനത്തിന് മാത്രമാണ് വിവോ ചൈനീസ് കമ്പനിയാണെന്ന അറിവുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക