പോപ്പ് താരം ജസ്റ്റിൻ ബീബർ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പ്രചാരണവുമായി യുവതികൾ രംഗത്ത് എത്തി. ട്വിറ്ററിലൂടെയായിരുന്നു ഡാനിയേല എന്ന യുവതി ജസ്റ്റിൻ ബീബറിനെതിരെ ട്വീറ്റ് ചെയ്തത്. 2014 ൽ ടെക്സസിൽ നടന്ന ഒരു ചടങ്ങിന് ശേഷം തന്നെയും സുഹൃത്തുക്കളെയും ബീബർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതി ട്വിറ്ററിലൂടെ ആരോപിച്ചത്. ജൂൺ 20നായിരുന്നു യുവതി ട്വീറ്റ് ചെയ്തത്. ശേഷം യുവതിയുടെ ട്വീറ്റ് അപ്രത്യക്ഷമാവുകയും ചെയ്തു.
ഇതിന് പിന്നാലെ മറ്റൊരു യുവതിയും ബീബറിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നു.
എന്നാൽ ഇത് വ്യാജമായ പ്രചാരണങ്ങളാണെന്ന് ചൂണ്ടികാട്ടി പരസ്യ പ്രതികരണവുമായി ബീബർ രംഗത്ത് എത്തുകയായിരുന്നു. നിരവധി ട്വീറ്റുകളാണ് ബീബർ പങ്കുവെച്ചിരിക്കുന്നത്. മാർച്ച് 9ന് ടെക്സസിലെ ഒരു ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് തനിക്കെതിരെയുള്ള ആരോപണം.
എന്നാൽ ആ പറയുന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ല എന്ന് ബീബർ പറഞ്ഞു. ആ സമയത്ത് താൻ സെലീന ഗോമസിനൊപ്പമായിരുന്നു എന്നും ബീബർ വ്യക്തമാക്കുന്നു. ഇതിന്റെ തെളിവികളുടെ പകർപ്പുകളും അദ്ദേഹം ട്വീറ്റിനൊപ്പം യോജിപ്പിച്ചിട്ടുണ്ട്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്ന് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളും ജസ്റ്റിൻ പോസ്റ്റ് ചെയ്തു.
ലൈംഗിക ചൂഷണത്തെ കുറിച്ചുള്ള ഓരോ തുറന്നു പറച്ചിലുകളും വളരെ ഗൗരവമായി കാണേണ്ടതാണ്, അതിനാൽ തന്നെ ഇത്തരമൊരു ഘട്ടത്തിൽ തന്റെ പ്രതികരണം ആവശ്യമായിരിക്കുന്നത്. ആ യുവതി പറഞ്ഞ കഥ വസ്തുതാപരമായി അസാധ്യമാണെന്നും അതിനാൽ ട്വിറ്റർ അധികാരികളുമായി ചേർന്ന് നിയമനടപടി സ്വീകരിക്കാൻ പോവുകയാണെന്ന് ബീബർ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക