ഗൾഫിൽ നിന്നുള്ള ചാർട്ടേഡ് വിമാന സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ബന്ധപ്പെട്ട വിമാന കമ്പനികൾ നേരിട്ട് അനുമതി വാങ്ങേണ്ടതുണ്ട്. നിലവിൽ ചാർട്ടേഡ് വിമാനങ്ങൾ നടത്തുന്ന സംഘടനകളും കമ്പനികളും മറ്റുമായിരുന്നു അപേക്ഷ നൽകേണ്ടിയിരുന്നത്. ബന്ധപ്പെട്ട എയർ ട്രാൻസ്പോർട് ഓപ്പറേറ്റർ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേന്ദ്രസർക്കാരുമായും അതത് രാജ്യങ്ങളിലെ ഇന്ത്യൻ അധികൃതരുമായും വിമാന കമ്പനി തന്നെ ബന്ധപ്പെടുകയും വേണം.
അതേസമയം, അതത് രാജ്യങ്ങളിലെ അധികൃതരുമായി ബന്ധപ്പെട്ട് പ്രയാസമുണ്ടായാൽ സഹായിക്കാൻ ഇന്ത്യൻ എംബസി സന്നദ്ധമായിരിക്കും. അപേക്ഷ നൽകുന്നതിനൊപ്പം യാത്രക്കാരുടെ വിശദാംശങ്ങളും കൈമാറണം. ക്വാറന്റീൻ ലഭ്യത സംബന്ധിച്ച് സംസ്ഥാന സർക്കാർ പരിശോധന നടത്തുമെന്നതിനാൽ കാലതാമസം ഉണ്ടായേക്കുമെന്ന ആശങ്കയുണ്ട്. സർക്കാരിന്റെ രേഖാമൂലമുള്ള അനുമതിയും എംബസിയുടെ അനുമതിയും വാങ്ങിയിരിക്കണമെന്നാണ് പുതിയ ചട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക