ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങുകയാണ് പത്തനംതിട്ട കോന്നി പഞ്ചായത്ത്.
പഞ്ചായത്തിലെ ചൈനാമുക്ക് എന്ന പ്രദേശത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രമേയമാണ് പഞ്ചായത്ത് പടികൾ കയറുന്നത്. പേരിനെച്ചൊല്ലി നാട്ടുകാര്‍ക്കിടയിലും ചര്‍ച്ചകള്‍ സജീവമാണ്.
സംസ്ഥാന പാതയായ പത്തനംതിട്ട കോന്നി -പുനലൂര്‍ റോഡ് കടന്നു പോകുന്നതിന് സമീപ പ്രദേശമാണ് ഇന്ന് ചൂടേറിയ ചര്‍ച്ചകളില്‍ ഇടംപിടിച്ച ചൈനാമുക്ക് എന്ന പ്രദേശം. 1951 ല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോന്നിയിലെത്തിയ മുൻ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഈ പ്രദേശത്ത് കണ്ടത് ചുവപ്പു കൊടികള്‍. കമ്യൂണിസ്റ്റ് ചൈനയാണോയെന്ന് നെഹ്രുവിന്റെ ചോദ്യവും പിന്നാലെ എത്തി. പിന്നീട് ഈ പ്രദേശം ചൈനാമുക്കായി മാറുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്ത്യ- ചൈന സംഘര്‍ഷം നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ ഈ ചൈനാ മുക്കിന് ഇന്നിപ്പോള്‍ ഈ പേരു ദോഷം പിടികൂടി. നിലവിലെ പേര് മാറ്റുന്നതിനെതിരെ കോന്നി പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസ് പ്രമേയം പോലും പാസാക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ പ്രമേയത്തിനെതിരെ നാട്ടുകാര്‍ ഒറ്റക്കെട്ടാണ്. ഒറ്റപ്പെട്ട അഭിപ്രായ പ്രതികരണങ്ങളും പങ്കുവെക്കുന്നവരുടെ എണ്ണവും കുറവല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക