അസോസിയേറ്റ് ഡയറക്ടറായി സിനിമകളില്‍ പ്രവര്‍ത്തിച്ച ശേഷമായിരുന്നു അനൂപ് സത്യന് സ്വതന്ത്ര സംവിധായകനായി മാറിയത്. ഈ വര്‍ഷമാദ്യം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിളങ്ങിയ സംവിധായകനാണ് അനൂപ് സത്യൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ അനൂപ് സത്യൻ ഇത്തവണ ലാല്‍ ജോസ് സംവിധാനം ചെയ്ത ഏഴുസുന്ദര രാത്രികള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തെ ചിത്രങ്ങളും വീഡിയോകളുമാണ് അനൂപ് സത്യന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അപ്രതീക്ഷിതമായി അഭിനേതാവാകേണ്ടി വന്ന അനുഭവം സംവിധായകന് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. “ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് പേടി തുടങ്ങി. അങ്ങനെ ആ സീന്‍ എന്നോട് ചെയ്യാന്‍ ലാല്‍ജോസ് സര് ആവശ്യപ്പെട്ടു. ഞാന്‍ നോ പറയുന്നതിന് മുന്‍പേ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ കോസ്റ്റ്യൂം അവര്‍ എനിക്ക് തന്നിരുന്നു. ആ ഷോട്ട് സിംഗിള്‍ ടേക്കില്‍ ഓക്കെയായി. അന്ന് ഒരു ക്ലാപ് ബോയ്ക്ക് വേണ്ടി അവര്‍ കൈയ്യടിച്ചു. അനൂപ് സത്യന് പറയുന്നു. സിനിമയില്‍ മുരളി ഗോപിയെ കാത്ത് റിമ കല്ലിങ്കൽ ഒരു ചടങ്ങില്‍ തനിച്ചിരിക്കുന്ന രംഗമുണ്ട്. ഇതിനിടെ തന്റെ അരികിലേക്ക് നടിയെ ക്ഷണിക്കാന്‍ മദ്യപിച്ചെത്തുന്ന യുവാവായിട്ടാണ് അനൂപ് സത്യന് ഏഴു സുന്ദരരാത്രികളിലെ ആ സീനില്‍ എത്തിയത്.
നീണ്ട ഇടവേളക്കിപ്പുറം സുരേഷ് ഗോപിയെയും ശോഭനയെയും വെള്ളിത്തിരയിലെത്തിച്ച അനൂപ് സത്യൻ ഇതുവരെ മലയാളികൾ കണ്ടു പരിചയിക്കാത്ത സുരേഷ് ഗോപിയെയാണ് ചിത്രത്തിലൂടെ നമുക്ക് കാണിച്ചു തന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക