അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്ത് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നാഷണല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് ഇമ്രാന് ഖാന് ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്തത്. ഭീകരവാദത്തിനെതിരെ യുദ്ധം ചെയ്യുമ്പോഴും എന്ത്കൊണ്ടാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാന് അപമാനിക്കപ്പെട്ടതെന്ന് ഇമ്രാന് ഖാന് പറഞ്ഞു.
കാന്‍സറിന് വഴിവെക്കുന്നു, ജോണ്സണ് ആന്‍ഡ് ജോണ്സണ് 200 കോടി നല്‍കണമെന്ന് യു.എസ് കോടതി
‘ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ നമ്മള് അമേരിക്കയെ സഹായിച്ചു. എന്നാല്‍, എന്റെ രാജ്യം അപമാനം നേരിട്ടു. ഭീകരതക്കെതിരെയുള്ള യുദ്ധത്തെ സഹായിച്ച മറ്റൊരു രാജ്യവും ഇങ്ങനെ വിമര്‍ശിക്കപ്പെട്ടിട്ടില്ല. അഫ്ഗാനിസ്ഥാനിലും അവര്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെങ്കില്‍ അതിന്റെ കുറ്റവും പാകിസ്ഥാനാണ്. അബോട്ടാബാദില്‍ അമേരിക്ക ഒസാമ ബിന്‍ ലാദനെ വധിച്ചു. ബിന്‍ ലാദന് രക്തസാക്ഷിയായി. പക്ഷേ എന്നിട്ടും എന്താണ് സംഭവിച്ചത്. മുഴുവന്‍ ലോകവും നമ്മളെ കുറ്റപ്പെടുത്തി. നമ്മോട് ആലോചിക്കുക പോലും ചെയ്യാതെ നമ്മുടെ രാജ്യത്ത് കടന്ന് ലാദനെ കൊലപ്പെടുത്തി. ഇത് വലിയ അപമാനമാണെന്നും ഇമ്രാന് ഖാന് പറഞ്ഞു.
സൂപ്പർ കംപ്യൂട്ടറിൽ തെളിഞ്ഞ് ദുരൂഹമായ കൊറോണ പ്രോട്ടിൻ; വാക്സിൻ ഇനി അതിവേഗം
ഇമ്രാൻഖാന്റെ സംബോധന ഇതിനോടകം തന്നെ വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക