വിശാഖപട്ടണത്ത് മരുന്ന് കമ്പനിയില്‍ വാതക ചോര്‍ച്ച. രണ്ട് ജീവനക്കാര്‍ മരിച്ചു. നാല് പേര് ആശുപത്രിയില്‍. ഇന്ന് പുലര്‍ച്ചെയാണ് വാതകചോര്‍ച്ചയുണ്ടായത്. പരവാഡയില്‍ പ്രവര്‍ത്തിക്കുന്ന സെയ്നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
വാതകം മറ്റു സ്ഥലങ്ങളിലേക്ക് പടർന്നിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി. മരിച്ച രണ്ടു പേർ കമ്പനിയിലെ ജോലിക്കാരാണ്.
വിശാഖപട്ടണത്തെ തന്നെ എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കെമിക്കൽ പ്ലാന്റിലുണ്ടായ വാതക ചോർച്ചയിൽ 11 പേർ മരിക്കുകയും 1000ത്തിലേറേ പേർ രോഗികളായി തീരുകയും ചെയ്ത സംഭവത്തിന് രണ്ടു മാസത്തിനു ശേഷമാണ് പുതിയ അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക