മുസ്ലിംലീഗ് വെല്‍ഫെയര്‍പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുന്നതിന് എതിരെ സമസ്ത . ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍പാര്‍ട്ടിയുമായി നീക്ക് പോക്കുണ്ടാകുന്നത് സ്വയം കുളം തോണ്ടുന്നതിന് തുല്യമായിരിക്കുമെന്ന് സമസ്ത ട്രെഷറര്‍ ഉമര്‍ ഫൈസി മുക്കം.
ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.ഐ.ഒവിന്റെ അടിവേര് സിയോണസിത്തിലാണെന്നും സുപ്രഭാതം ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു.
തദ്ദേശ സ്വയം തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ളവരുമായി ധാരണ രൂപപെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി ലീഗ് നേതൃത്വം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമസ്ത ട്രെഷറര്‍ ഉമര്‍ ഫൈസി മുക്കം സുപ്രഭാതം ദിനപത്രത്തിലൂടെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത്.
കേരള രാഷ്ട്രീയത്തില്‍ മികച്ച ഇടവും സെക്യുലര്‍ മുഖവുമുള്ള ലീഗ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീവ്രവാദികള്‍ക്ക് മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള വാതില്‍ തുറന്ന് കൊടുക്കരുത്. വിദ്യാസമ്പന്നരും രാഷ്ട്രീയ അവബോധമുള്ളവരും അപകടം തിരിച്ചറിഞ്ഞു ഉചിതമായ നിലപാട് സ്വീകരിക്കണമെന്നും ലേഖനത്തില്‍ ഉമര്‍ ഫൈസി മുക്കം ആവശ്യപ്പെടുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നടത്തുന്ന നീക്കം സ്വയം കുളം തൊണ്ടുന്നതിന് തുല്യമാണെന്ന് പറയുന്ന ഉമര്‍ ഫൈസി രാഷ്ട്രീയ സദാചാരം ലംഘിച്ചുള്ള നീക്കുപോക്കുകള്‍ ഇന്നത്തെ അസന്തുലിത രാഷ്ട്രീയ ഭൂമിക നിര്‍മിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായും കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക