ചെന്നൈ: തമിഴ്നാട് നെയ്വേലി താപനിലയ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര് കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടല്ലൂര്‍ നെയ്വേലി ലിഗ്നൈറ്റ് കോര്പറേഷന് പ്ലാന്റിലെ ബോയ്ലറിലാണ് പൊട്ടിത്തെറിയുണ്ടായത്.
രണ്ടാമത്തെ ഖനി സൈറ്റിലെ ബോയ്ലറിലായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുണ്ടായ ബോയ്ലര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ട് മാസത്തിനിടെ താപനിലയത്തിലെ രണ്ടാമത്തെ അപകടമാണിത്. മെയ് മാസത്തിലുണ്ടായ സമാന അപകടത്തില്‍ എട്ട് തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്. താപനിലയത്തില്‍ 3,940 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. സ്ഫോടനം നടന്ന പ്ലാന്റില്ല് 1,470 മെഗാവാട്ട് ഉദ്പാദിപ്പിക്കുന്നു. 15,000 കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ 27,000 പേരാണ് കമ്ബനിയില്‍ ജോലി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക