ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും ആസ്ട്രേലിയയുടെ ഷെയിൻ വോണും തമ്മിലുള്ള പ്രധാന വ്യത്യാസമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ നായകനായ മഹേല ജയവര്‍ധന.
മുരളി വ്യത്യസ്തമായ ശൈലികള്‍ പരീക്ഷിക്കുന്ന ബൗളറാണെന്നും ഷെയ്ന് വോണ്‍ വ്യത്യസ്തതയില്ലാത്ത ബൗളറാണെന്നുമാണ് ജയവര്‍ധനയുടെ വാദം. മുരളി ചാമ്പ്യന്‍ ബൗളറാണ്. വ്യത്യസ്തമായ രീതിയില്‍ പന്തെറിയാൻ മുരളിക്ക് സാധിക്കുന്നു. എന്നാല്‍ മുരളീധരന്റെ ഈ വ്യത്യസ്തത വോണിനില്ല. ഒരു ബാറ്റ്സ്മാന് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മുരളിക്ക് നന്നായി അറിയാം. ഒരു ബാറ്റ്സ്മാനെ തളര്‍ത്താനുള്ളത് കൃത്യമായി മുരളിക്ക് അറിയാം. ജയവർധനെ പറയുന്നു.
ഒരു ബാറ്റ്സ്മാനെ പുറത്താക്കണമെന്ന് ആഗ്രഹിച്ചാൽ മുരളി അത് 10 ഓവറിനുള്ളില്‍ ചെയ്തിരിക്കും. വോണും മുരളിയും വ്യത്യസ്തമായ സ്വഭാവമുള്ളവരാണ്. ലെഗ് സ്പിന്നറായ വോണ്‍ ബാറ്റ്സ്മാനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ച് വിക്കറ്റ് നേടുന്ന ബോളറാണ്- ജയവര്‍ധന പറയുന്നു.
പണ്ടത്തെ ബൗളര്‍മാരുടെ പ്രകടനത്തിന്റെ കണക്കുകളോട് കിടപിടിക്കാന്‍ ഇപ്പോഴത്തെ ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല. നിലവിലെ ബൗളര്‍മാര്‍ മികച്ച ബാറ്റിങ് യൂണിറ്റുകള്‍ക്കെതിരെയാണ് പന്തെറിയുന്നത്.
മുന്‍ ബൗളര്‍മാരുടെ പ്രകടനത്തിനൊപ്പമെത്താന്‍ സാധിക്കുന്നില്ലെന്ന് കരുതി അവര്‍ മോശം ബൗളര്‍മാരാണെന്ന് പറയാന്‍ സാധിക്കില്ല. മുരളി, വോണ്‍, മഗ്രാത്ത്, കുംബ്ലെ, ഹര്ഭജന്, അക്രം, വഖാര്‍, സഖ്ലൈൻ എന്നിവരുടെയൊക്കെ കണക്കുകള്‍ സ്വയം സംസാരിക്കും. ജയവർധനെ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക