കൊച്ചി : അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കും മാസ്ക് ധരിക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടിയുമായി പൊലീസ് രംഗത്ത്. ചമ്പക്കര മാര്‍ക്കറ്റിൽ ഇന്നു വെളിപ്പിനെ നടത്തിയ പരിശോധനയ്ക്കു പിന്നാലെ കലൂര്‍, എം.ജി. റോഡ്, പാലാരിവട്ടം എന്നിവിടങ്ങളില്‍, ആദ്യഘട്ടത്തില്‍ പിടികൂടിയവരെ താക്കീതു നല്കി വിട്ടയച്ചു. ബസുകളിലും പരിശോധന നടത്തുന്നുണ്ട്.
കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രി ഒപിയില്‍ രണ്ടുദിവസം മുമ്പെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 15 ജീവനക്കാര്‍ ക്വാറന്റീനില്‍ പോയി. വീട്ടില്‍ കഴിഞ്ഞ രോഗിയെ കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രി അണുവിമുക്തമാക്കി. ചെല്ലാനത്ത് വ്യാപക പരിശോധന നടത്തും. മൊബൈല്‍ ലാബിൽ എത്തി സ്രവം ശേഖരിക്കും, ഫലം ഒരു ദിവസം കൊണ്ടു ലഭിക്കും.
കൊച്ചി ചമ്പക്കര മാര്‍ക്കറ്റില്‍ രാവിലെ അഞ്ചരയോടെയാണ് പൊലീസിന്റെയും നഗരസഭയുടെയും പരിശോധന നടന്നു. മാസ്ക് ധരിക്കാത്തവരുള്‍പ്പെടെ അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തു. നഗരസഭാ സെക്രട്ടറി, കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണറുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഇനിയും പരിശോധന തുടരുമെന്ന് ഡിസിപി ജി.പൂങ്കുഴലി പറഞ്ഞു. നിബന്ധന പാലിച്ചില്ലെങ്കില്‍ മാര്‍ക്കറ്റ് അടച്ചിടുമെന്നും മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക