തിരുവനന്തപുരം : വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് വൻതോതിൽ സ്വർണം കണ്ടെത്തിയത്. വിമാനത്താവളത്തിലെ എയർ കാർഗോയിലാണ് 30 കിലോയോളം സ്വർണം പിടികൂടിയത്. 13.5 കോടി രൂപ വില വരുമെന്നാണ് നിഗമനം.
വിദേശത്തു നിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാൽ പരിശോധനകളും മറ്റും വേഗത്തിൽ പൂർത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു.
എന്നാൽ സംശയത്തെ തുടർന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. സ്വർണം ദുബായിൽ നിന്നാണ് എത്തിയത്. പല ബോക്സുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക