കോവിഡ് മഹാമാരി ലോകത്ത് അതിരൂക്ഷമായി പടരുകയാണെന്നും യഥാര്‍ഥത്തില്‍ രോഗം പിടിപെട്ടിട്ടിട്ടുള്ളവരുടെ കണക്കുകള്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതിന്റെ ഇരുപത് മടങ്ങ് വരെ കൂടുതല്‍ ആകാമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡെപ്യൂട്ടി ഡയറക്ടര്‍ സൗമ്യ സ്വാമിനാഥൻ അഭിപ്രായപ്പെട്ടു. രോഗവ്യാപനത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ അവ്യക്തമാണ്. ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ള 11.2 ദശലക്ഷം എന്ന കണക്ക് മഞ്ഞുമലയുടെ അഗ്രം മാത്രമാകാമെന്നും ദി വയറിന് നല്കിയ അഭിമുഖത്തിൽ അവര്‍ ചൂണ്ടിക്കാട്ടി.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആകെ 6,73,000 കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഇന്ത്യയില്‍ അതീവ ജാഗ്ര തുടരണമെന്ന് ഡോ. സൗമ്യ പറഞ്ഞു. രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് 20,000 ത്തിലധികം കേസുകളാണ്. രോഗവ്യാപനവും മരണ നിരക്കും കുറയ്ക്കുന്നതിനായി ഇന്ത്യ വലിയ തോതിൽ പരിശോധന നടത്തുകയും മികച്ച പ്രാഥമിക പരിചരണം ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.
സ്ഥല സാഹചര്യങ്ങളെ അടിസ്ഥാനമാക്കി സന്ദർഭ നിർദ്ദിഷ്ടമായി വേണം ഇന്ത്യ കോവിഡ് പ്രതിരോധത്തിനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കാന്‍. അതായത് ഛത്തീസ്ഗഡിലെ ഗ്രാമങ്ങളില്‍ പ്രയോഗിക്കുന്ന പ്രതിരോധമാര്ഗങ്ങളല്ല ബോംബെ പോലുള്ള നഗരങ്ങളില്‍ ഉണ്ടാകേണ്ടത്.
ഒരു ദീർഘകാല പരിഹാരമാകണ് വേണ്ടതെന്ന് ഇന്ത്യ അംഗീകരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. മഹാമാരിയുടെ ഏറ്റവും തീവ്രമായ അവസ്ഥയിലൂടെ നാം കടന്നു പോകാനിരിക്കുന്നതേയുള്ളു. ഭാവിയിൽ വൈറസ് നമ്മോടൊപ്പമുണ്ട്. നമ്മൾ ഒരു പുതിയ ജീവിതരീത സൃഷ്ടിക്കുകയും വൈറസിനൊപ്പം ജീവിക്കാൻ പഠിക്കുകയും വേണമെന്നും ഡോ. സൗമ്യ സ്വാമിനാഥന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക